Skip to main content

വൈക്കം സത്യഗ്രഹം ശതാബ്‌ദി ആഘോഷം


ഒരു ലക്ഷത്തോളം ആളുകൾ പങ്കെടുത്ത മഹാസമ്മേളനത്തിനാണ് വൈക്കം സാക്ഷിയായത്. കേരളത്തിലെ മന്ത്രിമാരും ജനപ്രതിനിധികളും സമുദായ നേതാക്കന്മാരും ഉദ്യോഗസ്ഥ പ്രമുഖരും എല്ലാം പങ്കെടുത്ത പ്രൗഢഗംഭീര ചടങ്ങായിരുന്നു ഉദ്ഘാടന സമ്മേളനം.

വൈക്കം സത്യാഗ്രഹത്തിലൂടെ ചരിത്രത്തിൽ സ്ഥാനം നേടിയ വൈക്കം, വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലൂടെ മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും സമ്മേളനം പ്രതീക്ഷിച്ചതിലേറെ വിജയമായി മാറി. 603 ദിവസക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ സാംസ്കാരിക കേരളം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ഈ ശതാബ്ദി ആഘോഷ പരിപാടി വിജയിപ്പിക്കുന്നതിന് വേണ്ടി മന്ത്രിമാരും എംഎൽഎമാരും ഉദ്യോഗസ്ഥ പ്രമുഖരും നാട്ടുകാരും ഉൾപ്പെടെയുള്ള ഒരു വലിയ ടീം തന്നെയുണ്ട്. ചരിത്ര വിജയത്തിന് നിതാന്തമായി ഒരേമനസ്സോടെ പ്രയത്നിച്ച എല്ലാവർക്കും സംഘാടക സമിതിക്ക് വേണ്ടി നന്ദി രേഖപ്പെടുത്തുന്നു.


 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.