Skip to main content

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾക്കെതിരെ കാൽലക്ഷം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും

മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ശേഷം അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ തുടർസമരങ്ങളിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾ തുറന്നു കിട്ടുന്നതിനായി കർഷക തൊഴിലാളി യൂണിയൻ വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 20 മുതൽ മൂന്നുമാസത്തിനുള്ളിൽ രാജ്യത്തെ 10000 ഗ്രാമങ്ങളിൽ 25000 പ്രതിഷേധ സദസ്സുകൾ നടത്തും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ഗ്രാമീണ ജനതയുടെയും കർഷക തൊഴിലാളികളുടെയും ജീവിതം ദുസ്സഹമാക്കി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് കുത്തനെ വെട്ടിക്കുറക്കുകയും സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ആയിരക്കണക്കിന് കോടി രൂപയുടെ വിഹിതം പിടിച്ചുവയ്ക്കുകയും ചെയ്യുന്നു. ഓൺലൈൻ ഹാജർ, ഓൺലൈൻ പേയ്മെന്റ്, ആധാർ ബന്ധിപ്പിക്കൽ എന്നിവ നിർബന്ധമാക്കിയത് പലർക്കും തൊഴിലുറപ്പ് ജോലി അപ്രാപ്യമാക്കി. ഇതിനെതിരെ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ബദൽനയങ്ങൾ ഉയർത്തി സമരം ശക്തമാക്കും.

രാജ്യത്തിൻറെ എല്ലാ തൊഴിൽമേഖലകളിൽ നിന്നും പങ്കാളിത്തമുണ്ടായ മസ്ദൂർ കിസാൻ സംഘർഷ് റാലി ഇന്ത്യൻ വർഗ്ഗ സമരചരിത്രത്തിലെ നാഴികക്കല്ലാണ്. മൽസ്യത്തൊഴിലാളികൾ, ആദിവാസി കർഷകർ, കരിമ്പ് കർഷകർ തുടങ്ങി തുറമുഖ തൊഴിലാളികൾ, വൈദ്യുതി, റെയിൽവേ, ബാങ്ക്, ബിഎസ്എൻഎൽ, ഇൻഷുറൻസ് മേഖലയിലെ തൊഴിലാളികൾ എന്നിവർ കൂടാതെ കേന്ദ്ര-സംസ്ഥാന ജീവനക്കാർ, സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവർ, ഗതാഗത തൊഴിലാളികൾ, അംഗനവാടി-ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിങ്ങനെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയാകെ നേർപരിച്ഛേദമാണ് രാംലീല മൈതാനിയിലേക്ക് മാർച്ച് ചെയ്തത്. കോർപറേറ്റുകൾക്ക് മാത്രമായി ഭരിക്കുന്ന മോദി സർക്കാരിനെതിരെ പൊരുതുന്ന ശക്തികളുടെ താക്കീതായിരുന്നു മസ്ദൂർ കിസാൻ സംഘർഷ് റാലി. എന്നാൽ കേന്ദ്ര സർക്കാരിന്റെ വാലാട്ടികളായ കോർപറേറ്റ് വലതുപക്ഷ മാധ്യമങ്ങൾ മഹത്തായ ഈ ജനമുന്നേറ്റത്തെ അവഗണിക്കുകയാണുണ്ടായത്.



 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.