Skip to main content

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾക്കെതിരെ കാൽലക്ഷം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും

മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ശേഷം അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ തുടർസമരങ്ങളിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾ തുറന്നു കിട്ടുന്നതിനായി കർഷക തൊഴിലാളി യൂണിയൻ വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 20 മുതൽ മൂന്നുമാസത്തിനുള്ളിൽ രാജ്യത്തെ 10000 ഗ്രാമങ്ങളിൽ 25000 പ്രതിഷേധ സദസ്സുകൾ നടത്തും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ഗ്രാമീണ ജനതയുടെയും കർഷക തൊഴിലാളികളുടെയും ജീവിതം ദുസ്സഹമാക്കി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് കുത്തനെ വെട്ടിക്കുറക്കുകയും സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ആയിരക്കണക്കിന് കോടി രൂപയുടെ വിഹിതം പിടിച്ചുവയ്ക്കുകയും ചെയ്യുന്നു. ഓൺലൈൻ ഹാജർ, ഓൺലൈൻ പേയ്മെന്റ്, ആധാർ ബന്ധിപ്പിക്കൽ എന്നിവ നിർബന്ധമാക്കിയത് പലർക്കും തൊഴിലുറപ്പ് ജോലി അപ്രാപ്യമാക്കി. ഇതിനെതിരെ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ബദൽനയങ്ങൾ ഉയർത്തി സമരം ശക്തമാക്കും.

രാജ്യത്തിൻറെ എല്ലാ തൊഴിൽമേഖലകളിൽ നിന്നും പങ്കാളിത്തമുണ്ടായ മസ്ദൂർ കിസാൻ സംഘർഷ് റാലി ഇന്ത്യൻ വർഗ്ഗ സമരചരിത്രത്തിലെ നാഴികക്കല്ലാണ്. മൽസ്യത്തൊഴിലാളികൾ, ആദിവാസി കർഷകർ, കരിമ്പ് കർഷകർ തുടങ്ങി തുറമുഖ തൊഴിലാളികൾ, വൈദ്യുതി, റെയിൽവേ, ബാങ്ക്, ബിഎസ്എൻഎൽ, ഇൻഷുറൻസ് മേഖലയിലെ തൊഴിലാളികൾ എന്നിവർ കൂടാതെ കേന്ദ്ര-സംസ്ഥാന ജീവനക്കാർ, സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവർ, ഗതാഗത തൊഴിലാളികൾ, അംഗനവാടി-ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിങ്ങനെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയാകെ നേർപരിച്ഛേദമാണ് രാംലീല മൈതാനിയിലേക്ക് മാർച്ച് ചെയ്തത്. കോർപറേറ്റുകൾക്ക് മാത്രമായി ഭരിക്കുന്ന മോദി സർക്കാരിനെതിരെ പൊരുതുന്ന ശക്തികളുടെ താക്കീതായിരുന്നു മസ്ദൂർ കിസാൻ സംഘർഷ് റാലി. എന്നാൽ കേന്ദ്ര സർക്കാരിന്റെ വാലാട്ടികളായ കോർപറേറ്റ് വലതുപക്ഷ മാധ്യമങ്ങൾ മഹത്തായ ഈ ജനമുന്നേറ്റത്തെ അവഗണിക്കുകയാണുണ്ടായത്.



 

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.