Skip to main content

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾക്കെതിരെ കാൽലക്ഷം പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും

മസ്ദൂർ കിസാൻ സംഘർഷ് റാലിക്ക് ശേഷം അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ തുടർസമരങ്ങളിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനദ്രോഹ നയങ്ങൾ തുറന്നു കിട്ടുന്നതിനായി കർഷക തൊഴിലാളി യൂണിയൻ വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഏപ്രിൽ 20 മുതൽ മൂന്നുമാസത്തിനുള്ളിൽ രാജ്യത്തെ 10000 ഗ്രാമങ്ങളിൽ 25000 പ്രതിഷേധ സദസ്സുകൾ നടത്തും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ഗ്രാമീണ ജനതയുടെയും കർഷക തൊഴിലാളികളുടെയും ജീവിതം ദുസ്സഹമാക്കി. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് കുത്തനെ വെട്ടിക്കുറക്കുകയും സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ആയിരക്കണക്കിന് കോടി രൂപയുടെ വിഹിതം പിടിച്ചുവയ്ക്കുകയും ചെയ്യുന്നു. ഓൺലൈൻ ഹാജർ, ഓൺലൈൻ പേയ്മെന്റ്, ആധാർ ബന്ധിപ്പിക്കൽ എന്നിവ നിർബന്ധമാക്കിയത് പലർക്കും തൊഴിലുറപ്പ് ജോലി അപ്രാപ്യമാക്കി. ഇതിനെതിരെ അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ബദൽനയങ്ങൾ ഉയർത്തി സമരം ശക്തമാക്കും.

രാജ്യത്തിൻറെ എല്ലാ തൊഴിൽമേഖലകളിൽ നിന്നും പങ്കാളിത്തമുണ്ടായ മസ്ദൂർ കിസാൻ സംഘർഷ് റാലി ഇന്ത്യൻ വർഗ്ഗ സമരചരിത്രത്തിലെ നാഴികക്കല്ലാണ്. മൽസ്യത്തൊഴിലാളികൾ, ആദിവാസി കർഷകർ, കരിമ്പ് കർഷകർ തുടങ്ങി തുറമുഖ തൊഴിലാളികൾ, വൈദ്യുതി, റെയിൽവേ, ബാങ്ക്, ബിഎസ്എൻഎൽ, ഇൻഷുറൻസ് മേഖലയിലെ തൊഴിലാളികൾ എന്നിവർ കൂടാതെ കേന്ദ്ര-സംസ്ഥാന ജീവനക്കാർ, സഹകരണ മേഖലയിൽ ജോലി ചെയ്യുന്നവർ, ഗതാഗത തൊഴിലാളികൾ, അംഗനവാടി-ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിങ്ങനെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയാകെ നേർപരിച്ഛേദമാണ് രാംലീല മൈതാനിയിലേക്ക് മാർച്ച് ചെയ്തത്. കോർപറേറ്റുകൾക്ക് മാത്രമായി ഭരിക്കുന്ന മോദി സർക്കാരിനെതിരെ പൊരുതുന്ന ശക്തികളുടെ താക്കീതായിരുന്നു മസ്ദൂർ കിസാൻ സംഘർഷ് റാലി. എന്നാൽ കേന്ദ്ര സർക്കാരിന്റെ വാലാട്ടികളായ കോർപറേറ്റ് വലതുപക്ഷ മാധ്യമങ്ങൾ മഹത്തായ ഈ ജനമുന്നേറ്റത്തെ അവഗണിക്കുകയാണുണ്ടായത്.



 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.