Skip to main content

വികസനവിരോധികൾക്ക്‌ നാടിന്റെ പിന്തുണയില്ല

വികസനവിരോധികൾക്ക്‌ നാടിന്റെ പിന്തുണയില്ല. എന്തിനെയും എതിർക്കുന്നവരുടെ വായ്‌ത്താരിക്കൊപ്പം നിന്നുകൊടുക്കാൻ നമുക്ക്‌ കഴിയില്ല. നമുക്ക്‌ പശ്‌ചാത്തലസൗകര്യ വികസനം നടക്കണം. കിഫ്‌ബി മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നായിരുന്നു ചിലരുടെ പരിഹാസം. ബജറ്റിലെ പണംകൊണ്ട്‌ മാത്രം വികസനം നടക്കില്ലെന്നു മനസ്സിലാക്കി വേറെ സ്രോതസ്‌ ഉപയോഗിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ്‌ കിഫ്‌ബി രൂപീകരിച്ചത്‌. കിഫ്‌ബിയെ വരിഞ്ഞുമുറുക്കി നമ്മുടെ വികസനം തടയാനാണ്‌ ഇപ്പോൾ ശ്രമം. കിഫ്‌ബിയിലെ കടം സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിലാക്കി. ദേശിയപാത അതോറിറ്റിയും കേന്ദ്ര ഗവർമെന്റും കിഫ്‌ബി മാതൃകയിൽ വലിയ തോതിൽ പണമെടുക്കുന്നു. എന്നാൽ അവരുടേത്‌ കടത്തിന്റെ പരിധിയിലല്ല.

നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്നു മന:സ്ഥാപപ്പെട്ടിരുന്നവർക്ക്‌ മനസിനു കുളിർമ നൽകുന്ന കാര്യങ്ങളാണ്‌ സംസ്ഥാനത്തു നടക്കുന്നത്‌. ചെയ്യേണ്ട കാര്യങ്ങൾ വേണ്ട സമയത്തു ചെയ്യാത്തതുമൂലം നമുക്ക്‌ ദേശീയപാതയ്‌ക്ക്‌ പിഴയടക്കേണ്ടിവന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക്‌ വലിയ വിലാണ്‌ എന്നൊക്കെയാണ്‌ ദേശീയ പാത അതോറിറ്റി പറഞ്ഞത്‌. സ്ഥലമേറ്റെടുക്കുന്നവർക്ക്‌ നഷ്‌ടപരിഹാരം നൽകാൻ 25 ശതമാനം തുക സംസ്ഥാന സർക്കാർ നൽകേണ്ടിവന്നത്‌ അങ്ങനെയാണ്‌.

ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായുി 5000 കോടി രൂപയാണ്‌ കിഫ്‌ബി വഴി സർക്കാർ മുടക്കിയത്‌. തീരദേശ ഹൈവേയും മലയോര ഹൈവേയും യാഥാർഥ്യമാകുകയാണ്‌. അതിനുള്ള പണവും സർക്കാർ കണ്ടെത്തി. കോവളം മുതൽ ബേക്കൽ വരെ ജലപാതയും അതിവേഗത്തിൽ ഒരുങ്ങുന്നു. ശബരിമലയിൽ വിമാനത്താവളത്തിനുള്ള നടപടി പുർത്തിയായി. അതിന്‌ അനുമതിയും കിട്ടി. ജനസാന്ദ്രതയും വാഹനപ്പെരുപ്പവും മൂലം വലയുന്ന കേരളത്തിന്റെ ഗതാഗത വികസനത്തിന്‌ വേഗം കൂട്ടാനുള്ള നടപടികളാണ്‌ സർക്കാർ സ്വീകരിക്കുന്നത്.


 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.