Skip to main content

വികസനവിരോധികൾക്ക്‌ നാടിന്റെ പിന്തുണയില്ല

വികസനവിരോധികൾക്ക്‌ നാടിന്റെ പിന്തുണയില്ല. എന്തിനെയും എതിർക്കുന്നവരുടെ വായ്‌ത്താരിക്കൊപ്പം നിന്നുകൊടുക്കാൻ നമുക്ക്‌ കഴിയില്ല. നമുക്ക്‌ പശ്‌ചാത്തലസൗകര്യ വികസനം നടക്കണം. കിഫ്‌ബി മലർപ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നായിരുന്നു ചിലരുടെ പരിഹാസം. ബജറ്റിലെ പണംകൊണ്ട്‌ മാത്രം വികസനം നടക്കില്ലെന്നു മനസ്സിലാക്കി വേറെ സ്രോതസ്‌ ഉപയോഗിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ്‌ കിഫ്‌ബി രൂപീകരിച്ചത്‌. കിഫ്‌ബിയെ വരിഞ്ഞുമുറുക്കി നമ്മുടെ വികസനം തടയാനാണ്‌ ഇപ്പോൾ ശ്രമം. കിഫ്‌ബിയിലെ കടം സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിലാക്കി. ദേശിയപാത അതോറിറ്റിയും കേന്ദ്ര ഗവർമെന്റും കിഫ്‌ബി മാതൃകയിൽ വലിയ തോതിൽ പണമെടുക്കുന്നു. എന്നാൽ അവരുടേത്‌ കടത്തിന്റെ പരിധിയിലല്ല.

നമ്മുടെ നാട്ടിൽ ഒന്നും നടക്കില്ലെന്നു മന:സ്ഥാപപ്പെട്ടിരുന്നവർക്ക്‌ മനസിനു കുളിർമ നൽകുന്ന കാര്യങ്ങളാണ്‌ സംസ്ഥാനത്തു നടക്കുന്നത്‌. ചെയ്യേണ്ട കാര്യങ്ങൾ വേണ്ട സമയത്തു ചെയ്യാത്തതുമൂലം നമുക്ക്‌ ദേശീയപാതയ്‌ക്ക്‌ പിഴയടക്കേണ്ടിവന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക്‌ വലിയ വിലാണ്‌ എന്നൊക്കെയാണ്‌ ദേശീയ പാത അതോറിറ്റി പറഞ്ഞത്‌. സ്ഥലമേറ്റെടുക്കുന്നവർക്ക്‌ നഷ്‌ടപരിഹാരം നൽകാൻ 25 ശതമാനം തുക സംസ്ഥാന സർക്കാർ നൽകേണ്ടിവന്നത്‌ അങ്ങനെയാണ്‌.

ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായുി 5000 കോടി രൂപയാണ്‌ കിഫ്‌ബി വഴി സർക്കാർ മുടക്കിയത്‌. തീരദേശ ഹൈവേയും മലയോര ഹൈവേയും യാഥാർഥ്യമാകുകയാണ്‌. അതിനുള്ള പണവും സർക്കാർ കണ്ടെത്തി. കോവളം മുതൽ ബേക്കൽ വരെ ജലപാതയും അതിവേഗത്തിൽ ഒരുങ്ങുന്നു. ശബരിമലയിൽ വിമാനത്താവളത്തിനുള്ള നടപടി പുർത്തിയായി. അതിന്‌ അനുമതിയും കിട്ടി. ജനസാന്ദ്രതയും വാഹനപ്പെരുപ്പവും മൂലം വലയുന്ന കേരളത്തിന്റെ ഗതാഗത വികസനത്തിന്‌ വേഗം കൂട്ടാനുള്ള നടപടികളാണ്‌ സർക്കാർ സ്വീകരിക്കുന്നത്.


 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.