Skip to main content

നാടിനുവേണ്ടി വികസന കാര്യങ്ങളിൽ ഒന്നിച്ച് നിൽക്കണം

നാളത്തെ നാടിനുവേണ്ടി വികസന കാര്യങ്ങളിൽ ഒരുമിച്ച്‌ നിൽക്കാൻ നമുക്കാകണം. പുരോഗതിക്ക്‌ ഇടയാക്കുന്ന ഏതൊരു കാര്യത്തിലും നാടാകെ സന്തോഷിക്കുന്നു. ഓരോ പദ്ധതി പൂർത്തിയാകുമ്പോഴും ഇതു കാണാനാകുന്നു. പശ്ചാത്തലസൗകര്യ വികസനത്തിൽ നാം അഭിമാനകരമായ വിജയം കൈവരിച്ചു.

ലോകത്തെ പ്രധാന നഗരങ്ങളിൽ ജീവിക്കുന്നവർ നാട്ടിൽ വരുമ്പോൾ കേരളത്തിലെ മാറ്റം അവരെ ഹരംകൊള്ളിക്കുന്നു. താമസിക്കുന്ന സ്ഥലത്തേതുപോലെയുള്ള റോഡുകൾ എന്റെ നാട്ടിൽ ഏതുകാലത്തുണ്ടാകും എന്ന്‌ വ്യാകുലപ്പെട്ടവർ ഈ മാറ്റം കാണുന്നു. ഇങ്ങനെയൊരു മാറ്റമോ നമ്മുടെ നാടിനെന്ന്‌ ആശ്ചര്യപ്പെടുന്നു. ഇത്‌ നമുക്ക്‌ സാധിച്ചത്‌ എല്ലാ പ്രയാസങ്ങളെയും അതിജീവിക്കാനായനതിനാലാണ്‌.

പ്രളയമടക്കമുള്ള പ്രകൃതിക്ഷോഭങ്ങളും ലോകത്തെ വിറങ്ങലിപ്പിച്ച മഹാമാരിയുമെല്ലാം നമുക്ക്‌ താങ്ങാവുന്നതിലപ്പുറമായിരുന്നു. അവയ്‌ക്കു മുന്നിൽ തലയിൽ കൈവച്ച്‌ നിസഹായതയോടെ നിലവിളിച്ച്‌ ഇരിക്കാനാകുമായിരുന്നില്ല. നമുക്ക്‌ അതിജീവിച്ചേ പറ്റൂ. നാട്‌ വികസിച്ചേ പറ്റൂ. അതിൽ നാം കാണിച്ച ഒരുമയും ഐക്യവും രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറി. തളർന്ന്‌ ഇരുന്നുപോയില്ല. കൂടുതൽ വീറോടെ മുന്നോട്ടുകൊണ്ടു പോകാനുള്ള ശ്രമമുണ്ടായി.

റോഡ്‌ വികസനവും പാലങ്ങളുടെയും ഫ്ലൈഓവറുകളുടെയും റെയിൽവേ മേൽപ്പാലങ്ങളുടെയും നിർമാണവുമെല്ലാം നാടിന്‌ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്‌. ആരോഗ്യരംഗം മെച്ചപ്പെടുത്തേണ്ടിയിരുന്നു. സാമ്പത്തിക ശേഷി അത്രത്തോളമില്ലാത്തതിനാൽ ബജറ്റിനുപുറത്ത്‌ പണം കണ്ടത്തേണ്ടിയിരുന്നു. ഇതിനാണ്‌ നാം കിഫ്‌ബിയെ പുനരുജ്ജീവിപ്പിച്ചത്‌. കൊച്ചി വാട്ടർ മെട്രോ രാജ്യത്തിന്‌ മാതൃകയാക്കാവുന്ന നമ്മുടെ സ്വന്തം പദ്ധതിയാണ്‌. ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാനായി. അതിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം ഡിജിറ്റൽ സയൻസ്‌ പാർക്കിന്റെ നിർമാണത്തിന്‌ തുടക്കം കുറിച്ചു. കേരളം കൂടുതൽ വേഗതയിൽ മുന്നോട്ടുപോകുന്ന കാഴ്‌ചയാണ്‌ ഇതെല്ലാം.

 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.