Skip to main content

പാവപ്പെട്ടവർക്ക്‌ ക്ഷേമമെത്തിക്കുന്നത് എൽഡിഎഫ്‌ സർക്കാരിന് അഭിമാനം

പാവപ്പെട്ടവർക്ക്‌ ക്ഷേമമെത്തിക്കുന്നതാണ്‌ എൽഡിഎഫ്‌ സർക്കാർ അഭിമാനമായി കാണുന്നത്. ക്ഷേമപദ്ധതികൾക്ക്‌ തുടക്കം കുറിച്ചപ്പോൾ ശക്തമായ എതിർപ്പാണുയർന്നത്‌. പ്രത്യുൽപാദനപരമല്ലെന്നായിരുന്നു വിമർശനം. ഇത്തരത്തിൽ പെൻഷൻ കൊടുത്തുകൂടായെന്നും പറഞ്ഞു.

കേരളം രാജ്യത്ത്‌ ശ്രദ്ധിക്കപ്പെടുന്നത്‌ നാം നടപ്പാക്കുന്ന പദ്ധതികൾ മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്‌മാണ്‌ എന്നതിലാണ്‌. വികസനത്തിനൊപ്പം ക്ഷേമ പ്രവർത്തനങ്ങൾ പ്രതിബദ്ധതയോടെ നടപ്പാക്കുന്നു. അതിന്റെ അനുഭവത്തിലാണ്‌ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്‌. 2016ന്‌ മുമ്പ്‌ കേരളത്തിൽ ക്ഷേമപ്രവർത്തനങ്ങൾ എങ്ങിനെയായിരുന്നുവെന്ന്‌ മറന്നുകൂട. 600 രൂപയുടെ ക്ഷേമപെൻഷൻ വലിയ കുടിശികയായി കിട്ടാത്ത ഹതഭാഗ്യരുണ്ടായിരുന്നു. പെൻഷൻ തുക ലഭിക്കാതെ മണ്ണടിഞ്ഞ്‌ പോയവരുണ്ട്‌. പെൻഷൻ സംബന്ധിച്ച്‌ വല്ലാത്ത ഉൽകണ്‌ഠയുണ്ടായിരുന്നു.

എൽഡിഎഫ്‌ സർക്കാർ പെൻഷൻ കുടിശിക തീർത്തു. പ്രതിമാസ പെൻഷൻ 1600 രൂപയാക്കി. എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞ 600 വാഗ്‌ദാനങ്ങളിൽ ക്ഷേമ പെൻഷൻ പ്രധാനഭാഗമായിരുന്നു. രാജ്യത്ത്‌ ചരിത്രത്തിലാദ്യമായി എല്ലാവർഷവും പ്രോഗ്രസ്‌ റിപ്പോർട്ട്‌ ജനങ്ങളെ അറിയിച്ച്‌ കൊണ്ടിരുന്നു. തെരഞ്ഞെടുപ്പിൽ ഒരുപാട്‌ വാഗ്‌ദാനങ്ങളുണ്ടാകുമെന്നും അത്‌ നടപ്പാക്കാനുള്ളതല്ലെന്നുമാണ്‌ വലതുപക്ഷത്തിന്റെ നിലപാട്‌. എന്നാൽ എൽഡിഎഫ്‌ പറഞ്ഞ 600 വാഗ്‌ദാനങ്ങളിൽ 580ഉം നടപ്പാക്കി കാണിച്ചു.

ചില വിഭാഗങ്ങൾക്ക്‌ നാമമാത്രമായി നൽകുന്ന ക്ഷേമ പെൻഷൻ വിഹിതം ബാങ്ക്‌ വഴി നേരിട്ട്‌ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം എങ്ങിനെ നടപ്പാകുമെന്ന്‌ കണ്ടറിയണം. ക്ഷേമ ആനുകൂല്യങ്ങളിൽ ചില വിഭാഗങ്ങൾക്ക്‌ കേന്ദ്ര സർക്കാർ നാമമാത്രമായ സഹായം നൽകുന്നുണ്ട്‌. ഇത്‌ ചേർത്താണ്‌ സംസ്ഥാന സർക്കാർ 1600 രൂപ നൽകുന്നത്‌. കേന്ദ്രവിഹിതമായി 300 കോടി രൂപ സംസ്ഥാന സർക്കാരിന്‌ കുടിശികയായി നൽകാനുണ്ട്‌. കേന്ദ്രം നൽകാതിരുന്നിട്ടും സംസ്ഥാന സർക്കാർ 1600 രൂപയും നൽകി. സർക്കാരിന്‌ തുക നൽകാത്തവർ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ അയക്കുമോ. ഭാവിയിൽ ഇത്‌ ഇല്ലാതാകുമോയെന്ന്‌ ആശങ്കയുമുണ്ട്‌.

 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.