Skip to main content

പാവപ്പെട്ടവർക്ക്‌ ക്ഷേമമെത്തിക്കുന്നത് എൽഡിഎഫ്‌ സർക്കാരിന് അഭിമാനം

പാവപ്പെട്ടവർക്ക്‌ ക്ഷേമമെത്തിക്കുന്നതാണ്‌ എൽഡിഎഫ്‌ സർക്കാർ അഭിമാനമായി കാണുന്നത്. ക്ഷേമപദ്ധതികൾക്ക്‌ തുടക്കം കുറിച്ചപ്പോൾ ശക്തമായ എതിർപ്പാണുയർന്നത്‌. പ്രത്യുൽപാദനപരമല്ലെന്നായിരുന്നു വിമർശനം. ഇത്തരത്തിൽ പെൻഷൻ കൊടുത്തുകൂടായെന്നും പറഞ്ഞു.

കേരളം രാജ്യത്ത്‌ ശ്രദ്ധിക്കപ്പെടുന്നത്‌ നാം നടപ്പാക്കുന്ന പദ്ധതികൾ മറ്റുള്ളവരിൽ നിന്ന്‌ വ്യത്യസ്‌മാണ്‌ എന്നതിലാണ്‌. വികസനത്തിനൊപ്പം ക്ഷേമ പ്രവർത്തനങ്ങൾ പ്രതിബദ്ധതയോടെ നടപ്പാക്കുന്നു. അതിന്റെ അനുഭവത്തിലാണ്‌ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്‌. 2016ന്‌ മുമ്പ്‌ കേരളത്തിൽ ക്ഷേമപ്രവർത്തനങ്ങൾ എങ്ങിനെയായിരുന്നുവെന്ന്‌ മറന്നുകൂട. 600 രൂപയുടെ ക്ഷേമപെൻഷൻ വലിയ കുടിശികയായി കിട്ടാത്ത ഹതഭാഗ്യരുണ്ടായിരുന്നു. പെൻഷൻ തുക ലഭിക്കാതെ മണ്ണടിഞ്ഞ്‌ പോയവരുണ്ട്‌. പെൻഷൻ സംബന്ധിച്ച്‌ വല്ലാത്ത ഉൽകണ്‌ഠയുണ്ടായിരുന്നു.

എൽഡിഎഫ്‌ സർക്കാർ പെൻഷൻ കുടിശിക തീർത്തു. പ്രതിമാസ പെൻഷൻ 1600 രൂപയാക്കി. എൽഡിഎഫ്‌ പ്രകടനപത്രികയിൽ പറഞ്ഞ 600 വാഗ്‌ദാനങ്ങളിൽ ക്ഷേമ പെൻഷൻ പ്രധാനഭാഗമായിരുന്നു. രാജ്യത്ത്‌ ചരിത്രത്തിലാദ്യമായി എല്ലാവർഷവും പ്രോഗ്രസ്‌ റിപ്പോർട്ട്‌ ജനങ്ങളെ അറിയിച്ച്‌ കൊണ്ടിരുന്നു. തെരഞ്ഞെടുപ്പിൽ ഒരുപാട്‌ വാഗ്‌ദാനങ്ങളുണ്ടാകുമെന്നും അത്‌ നടപ്പാക്കാനുള്ളതല്ലെന്നുമാണ്‌ വലതുപക്ഷത്തിന്റെ നിലപാട്‌. എന്നാൽ എൽഡിഎഫ്‌ പറഞ്ഞ 600 വാഗ്‌ദാനങ്ങളിൽ 580ഉം നടപ്പാക്കി കാണിച്ചു.

ചില വിഭാഗങ്ങൾക്ക്‌ നാമമാത്രമായി നൽകുന്ന ക്ഷേമ പെൻഷൻ വിഹിതം ബാങ്ക്‌ വഴി നേരിട്ട്‌ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം എങ്ങിനെ നടപ്പാകുമെന്ന്‌ കണ്ടറിയണം. ക്ഷേമ ആനുകൂല്യങ്ങളിൽ ചില വിഭാഗങ്ങൾക്ക്‌ കേന്ദ്ര സർക്കാർ നാമമാത്രമായ സഹായം നൽകുന്നുണ്ട്‌. ഇത്‌ ചേർത്താണ്‌ സംസ്ഥാന സർക്കാർ 1600 രൂപ നൽകുന്നത്‌. കേന്ദ്രവിഹിതമായി 300 കോടി രൂപ സംസ്ഥാന സർക്കാരിന്‌ കുടിശികയായി നൽകാനുണ്ട്‌. കേന്ദ്രം നൽകാതിരുന്നിട്ടും സംസ്ഥാന സർക്കാർ 1600 രൂപയും നൽകി. സർക്കാരിന്‌ തുക നൽകാത്തവർ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ അയക്കുമോ. ഭാവിയിൽ ഇത്‌ ഇല്ലാതാകുമോയെന്ന്‌ ആശങ്കയുമുണ്ട്‌.

 

കൂടുതൽ ലേഖനങ്ങൾ

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇനിയും കേന്ദ്ര സർക്കാരിന് ഇടപെടാൻ സമയമുണ്ട്.

ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ സർവകലാശാലകളിൽ എന്തും ചെയ്യാമെന്ന അവസ്ഥ അം​ഗീകരിച്ചു നൽകില്ല. കേരള സർവകലാശാല വൈസ് ചാൻസലർ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പുറപ്പെട്ടാൽ വിദ്യാർഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല.

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ ശക്തമായ ഐക്യം സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂലവും ജനോപകാരപ്രദവുമായ നയങ്ങൾക്കുവേണ്ടി വാദിക്കുന്നതിനുമാണ് ഈ പണിമുടക്ക് ലക്ഷ്യമിടുന്നത്

സ. എം എ ബേബി

2025 ജൂലൈ 9 ന്, പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി നയിക്കുന്ന ഒരു വമ്പിച്ച രാജ്യവ്യാപക പൊതു പണിമുടക്കിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ മേഖലാ ഫെഡറേഷനുകളുടെ പിന്തുണയോടെയാണ് ഇത് നടക്കുന്നത്.