സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന
__________________________
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ യു പ്രതിഭക്കെതിരെ നടത്തിയ ആക്ഷേപം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്, ഇത്തരം സമീപനത്തിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും അണിനിരക്കണം.
തെരഞ്ഞെടുപ്പ് രംഗം രാഷ്‌ട്രീയമായ നിലപാടുകളും, വികസന പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യപ്പെടാനുള്ളതാണ്. എന്നാല്‍, അതില്‍ നിന്നും വ്യത്യസ്‌തമായി സ്‌ത്രീകളെ അധിക്ഷേപിക്കുന്നതിനുള്ള രംഗമാക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ മാറ്റുന്ന വലതുപക്ഷത്തിന്റെ രീതി സാംസ്‌കാരിക കേരളത്തിന് അംഗീകരിക്കാനാവുന്നതല്ല.
യുഡിഎഫ് നേതാവ് നടത്തിയ ഇത്തരത്തില്‍ പരാമര്‍ശം നടത്തുമ്പോള്‍ ഉന്നത നേതാക്കളും അത് കേട്ട് നില്‍ക്കുകയായിരുന്നു. അതിനെതിരെ പ്രതികരിക്കാന്‍ അവരാരും തയ്യാറായതുമില്ല. യുഡിഎഫ് പിന്തുടരുന്ന സ്‌ത്രീ വിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയാണ് ഇത്തരം ഇടപെടൽ.







