Skip to main content

ബിജെപിയെ പിന്തുണയ്ക്കുന്ന പുരോഹിതർ ക്രൈസ്‌തവ വേട്ട കാണുന്നില്ല

ബിജെപിയെ പിന്തുണയ്ക്കുമെന്ന് പറയുന്ന പുരോഹിതർ, രാജ്യത്തുടനീളം ക്രൈസ്‌തവ ജനതയ്ക്കുനേരെ നടക്കുന്ന വേട്ട കണ്ടില്ലെന്നു നടിക്കുകയാണ്.

ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേരെയുള്ള അതിക്രമം തുടരുകയാണ്. ഭരണഘടനയും ഐക്യവും തകർത്ത് ഹിന്ദു രാഷ്ട്രമെന്ന ഭ്രാന്തൻ ആശയം നടപ്പാക്കാനാണ് ആർഎസ്എസ് നീക്കം. റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് പറയുന്നവർ യാഥാർഥ്യം മനസിലാക്കുന്നില്ല.

കർണാടകയിൽ ഭരണം കിട്ടിയിട്ടും ഒരു മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസിൽ തമ്മിലടിയാണ്. കേരളത്തിൽ എൽഡിഎഫിന്റെ ജനക്ഷേമ ഭരണത്തെ, ബിജെപിയെ കൂട്ടുപിടിച്ച് ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമം. എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് നൽകിയ മുഴുവൻ വാഗ്ദാനങ്ങളും പാലിക്കും. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കുക തന്നെ ചെയ്യും.

യുഡിഎഫ് ഭരണകാലത്ത്, അധികാരത്തിന്റെ മറവിൽ നിരവധി പാർടി പ്രവർത്തകരെ കൊന്നൊടുക്കി. ഇടുക്കിയിൽ ഉൾപ്പെടെ പാർടിയെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോഴും പ്രതിസന്ധികളെ അതിജീവിച്ച് സിപിഐ എം ശക്തമായി തിരിച്ചുവന്നു.

 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.