Skip to main content

രാജ്യത്തിന് മാതൃകയായി ഉയരാൻ കേരളത്തിനായി

വിവിധ രംഗങ്ങളിലും മേഖലകളിലും രാജ്യത്തിനു മാതൃകയായി ഉയരാൻ കേരളത്തിനു കഴിഞ്ഞു. സമ്പൂർണ ഇഗവേണൻസ്‌ നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. തൊള്ളായിരത്തിലേറെ സർക്കാർ സേവനങ്ങൾ ഇന്ന്‌ ഓൺലൈനായി നൽകാൻ കഴിയുന്നു. ഇന്റർനെറ്റ്‌ പൗരാവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനവും അതിദാരിദ്ര്യം ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കിയ ആദ്യ സംസ്ഥാനവും കേരളമാണ്. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 3.5 ലക്ഷം കുടുംബങ്ങൾക്ക്‌ വീടു നിർമിച്ചു നൽകി. മൂന്നു ലക്ഷം പേർക്ക്‌ പട്ടയം നൽകി. 2,07,000 പേർക്ക്‌ പിഎസ്‌സി വഴി നിയമനം നൽകി. 30,000 പുതിയ തസ്‌തിക സൃഷ്ടിച്ചു. 63 ലക്ഷം പേർക്ക്‌ 1600 രൂപ വീതമാണ്‌ ക്ഷേമ പെൻഷനായി നൽകുന്നത്‌. ഇത്‌ രാജ്യത്ത്‌ ഏറ്റവും ഉയർന്നതാണ്‌. രാജ്യത്തെ ആദ്യ സൂപ്പർ ഫാബ്‌ലാബ്‌, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഗ്രാഫീൻ സെന്റർ, വാട്ടർ മെട്രോ എന്നിവയും കേരളത്തിൽ ആരംഭിച്ചു. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ്‌ പാർക്കിനും ശിലയിട്ടു. അടിസ്ഥാന സൗകര്യ വികസനത്തിന്‌ പൊതു വിദ്യാഭ്യാസ മേഖലയിൽ 3800 കോടിയും പൊതുജനാരോഗ്യ മേഖലയിൽ 19,000 കോടിയുമാണ്‌ സർക്കാർ ചെലവഴിച്ചത്‌. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തുമ്പോൾ 2016ൽ 12 ശതമാനമായിരുന്ന തൊഴിലില്ലായ്‌മ നിരക്ക്‌ അഞ്ചു ശതമാനമായി കുറയ്‌ക്കാനായി.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.