Skip to main content

തൊഴിൽ പരിഷ്‌കാരം നടപ്പാക്കുമ്പോൾ തൊഴിലാളികളെ പരിഗണിക്കണം

തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്താത്ത, അവരുടെ വരുമാനത്തിൽ കുറവ്‌ വരുത്താത്ത ഏതു പരിഷ്‌കാരത്തോടും മുഖം തിരിച്ചുനിൽക്കൽ സംഘടനയുടെ നയമല്ല. തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാനും തൊഴിലുടമകൾക്ക്‌ ന്യായമായ വിധത്തിൽ ബിസിനസ്‌ ചെയ്യാൻ സൗകര്യമുണ്ടാകുന്നതിനും സംഘടന എതിരല്ല. നാടിന്റെ പൊതുവായ വികസനവും വളർച്ചയും ലക്ഷ്യംവച്ചാണ്‌ സിഐടിയു പ്രവർത്തിക്കുന്നത്.

തൊഴിലാളികളുടെ തൊഴിൽ ചെയ്യാനുള്ള അവകാശം നഷ്ടപ്പെടാതിരിക്കാനുള്ള ഭേദഗതികൾ 1978ലെ ചുമട്ടുതൊഴിലാളി നിയമത്തിൽ നടപ്പാക്കണം. ചുമട്ടുമേഖലയിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള എല്ലാവർക്കും തൊഴിൽസംരക്ഷണം വേണം. കോടതികൾക്ക്‌ ഇടപെടാനുള്ള പഴുത്‌ നിയമത്തിൽ ഉണ്ടാകാൻ പാടില്ല. ഭദ്രവും യുക്തവുമായ തീരുമാനത്തിലേക്ക്‌ സർക്കാർ പോകണം.

പാർലമെന്റ്‌ പാസാക്കിയ ലേബർ കോഡിൽ തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തിന്‌ ഒരു വ്യവസ്ഥയുമില്ല. ജോലി സമയം ദിവസം എട്ടുമണിക്കൂർ എന്ന തത്വം ബലികഴിക്കുന്നതാണ്‌ ലേബർ കോഡിലെ വ്യവസ്ഥ. കേരളത്തിൽ മാത്രമാണ്‌ തൊഴിലാളിക്ക്‌ ക്ഷേമപെൻഷനുള്ളത്‌. കേരളത്തിൽ മുപ്പതോളം ക്ഷേമപെൻഷനുണ്ട്‌. ഏകദേശം 58 ലക്ഷം തൊഴിലാളികൾ ഈ ക്ഷേമപദ്ധതിയിൽ അംഗങ്ങളാണ്‌. കേരളത്തിന്‌ വെളിയിൽ അങ്ങനെയൊരു പദ്ധതിയോ, തൊഴിലാളിക്ക്‌ ജോലി സുരക്ഷിതത്വം നൽകുന്ന പദ്ധതികളോ നിലവിലില്ല.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.