Skip to main content

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പ്‌

ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പുകൊണ്ടാണ്. അത്‌ ഞരമ്പുരോഗത്തിന്റെ ഭാഗമാണ്, ഇത്ര അൽപ്പത്തം കാണിക്കാൻ പാടില്ലായിരുന്നു. പരിപാടി സ്‌പോൺസർഷിപ്പാണെന്നാണ്‌ ഒരു ആരോപണം. കേരളത്തിൽ നടക്കുന്ന ലോക കേരളസഭയുടെ ചെലവ്‌ സർക്കാരാണ്‌ വഹിക്കുന്നത്‌. എന്നാൽ, മേഖലാ സമ്മേളനം ആരംഭിച്ചതു മുതൽ ചെലവുവഹിക്കുന്നത്‌ അതത്‌ മേഖലകളാണ്‌. ദുബായിൽ നടന്നപ്പോഴും ലണ്ടനിൽ നടന്നപ്പോഴും അങ്ങനെയായിരുന്നു. ആ സാഹചര്യത്തിൽ ഇത്‌ വിവാദമാക്കേണ്ട കാര്യമില്ല. സ്‌പോൺസർഷിപ്പിൽ ആദ്യമായല്ല പരിപാടി നടത്തുന്നത്‌. ഈ പറയുന്നവർ പരിപാടികൾ നടത്തുന്നത്‌ എങ്ങനെയാണ്‌. റബറിന്റെ പൈസയാണോ അതിനു ചെലവഴിക്കുന്നത്?

ഇവിടെ എത്തിയപ്പോൾ പലരും എനിക്കും ചുറ്റും വന്നു. അവർ ലക്ഷങ്ങൾ കൊടുത്തിട്ടാണോ അങ്ങനെ നിന്നത്‌. എന്നാൽ, കേരളത്തിൽ പ്രചരിപ്പിച്ചത്‌ നട്ടാൽ കുരുക്കാത്ത നുണകളാണ്‌. ഇത്‌ മുഖ്യമന്ത്രി ഇകഴ്‌ത്തലല്ല, നമ്മുടെ നാടിനെയും നാടിന്റെ സംസ്കാരത്തെയും ഇകഴ്‌ത്തലാണ്‌. ഏതൊരു നല്ല കാര്യത്തെയും എങ്ങനെ കെട്ടതാക്കി ചിത്രീകരിക്കാമെന്ന പ്രത്യേക മാനസികാവസ്ഥ ചിലർക്കുണ്ട്‌. മേഖലാ സമ്മേളനത്തെ കുറിച്ച്‌ നല്ല സംരംഭം എന്നാണ്‌ സാധാരണ എല്ലാവരും പറയുന്നത്‌. എന്നാൽ, വലിയ പ്രചാരമുണ്ടെന്ന്‌ പറയുന്ന മാധ്യമം വിവാദമാക്കാനാണ്‌ ശ്രമിച്ചത്‌. അതിനായി മുഖപ്രസംഗംവരെ എഴുതി. വസ്‌തുതയുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണ്‌ ഇത്തരത്തിൽ പ്രചരിപ്പിച്ചത്.

 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.