Skip to main content

ജാതി, മത ചിന്തകൾക്കീതതമായി മനുഷ്യനെ മനുഷ്യനായി കാണാൻ പ്രേരിപ്പിച്ച സാമൂഹ്യ ഘടന കേരളത്തിൽ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷപ്രസ്ഥാനം വഹിച്ചത് നിർണായക പങ്ക്‌

ജാതി, മത ചിന്തകൾക്കീതതമായി മനുഷ്യനെ മനുഷ്യനായും തൊഴിലാളിയെ തൊഴിലാളിയായും കൃഷിക്കാരനെ കൃഷിക്കാരനായും കാണാൻ പ്രേരിപ്പിച്ച സാമൂഹ്യ ഘടന കേരളത്തിൽ രൂപപ്പെടുത്തുന്നതിൽ ഇടതുപക്ഷപ്രസ്ഥാനം വഹിച്ചത് നിർണായക പങ്കാണ്. വൈക്കം സത്യ​ഗ്രഹ സമര കാലത്ത് രൂപപ്പെട്ട് വന്ന സാമൂഹ്യാന്തരീക്ഷത്തിൽ കൃത്യമായ ഇടപെടലാണ് ഇടതുപക്ഷം നടത്തിയത്. കേരളത്തിന്റെ സാമൂഹ്യ ഘടനയിൽ കാതലായ മാറ്റം വരാൻ അത് ഇടയാക്കുകയും ചെയ്‌തു. അക്കാലത്ത് ഉയർന്ന് വന്ന തൊഴിലിടങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് കൂലി വർധനവിന് എല്ലാ ജാതി, മത വിഭാ​ഗങ്ങൾക്കും ഒന്നിച്ച് നിന്ന് പോരാടേണ്ടി വന്നു. അവിടെ ജാതിക്കും മതത്തിനും ഒന്നും പ്രസക്തിയില്ലാതായി. വ​ർ​ഗഐക്യം എന്ന വലിയ മുദ്രാവാക്യം കേരളീയ സമൂഹത്തിൽ സന്നിവേശിപ്പിക്കുന്നതിനും ഒരു പരിധിവരെ ഇത് സഹായിച്ചു. ഈ സാമൂഹ്യാന്തരീക്ഷം കേരളത്തിൽ വരുത്തിയ മാറ്റം വളരെ വലുതാണ്.

വീണ്ടും ആ പഴയ കാലത്തേക്ക് തിരികെകൊണ്ടു പോകാനാണ് വലതുപക്ഷ വർ​ഗീയ ശക്തികൾ ശ്രമിക്കുന്നത്. ആർഎസ്എസ് എന്നെങ്കിലും എവിടെയെങ്കിലും ക്ഷേത്ര പ്രവേശനത്തിന് വേണ്ടിയോ അയിത്തത്തിനെതിരെയോ പ്രവർത്തിച്ചിട്ടുണ്ടോ. രാജ്യത്തെ ഭരണഘടനയേക്കാളും വലുത് മനുസ്മൃതിയാണെന്ന് നീതിന്യായ സംവിധാനത്തെ കൊണ്ടു തന്നെ പറയിപ്പിക്കുന്ന അവസ്ഥയാണ് കാണുന്നത്. ഈ തിരിച്ചുപോക്ക് അപകടമാണ്. ഇതിനെ ചെറുത്തേ മതിയാകു. വസ്തുതകൾക്ക് മുകളിൽ വിശ്വാസത്തെ പ്രതിഷ്ഠിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ചരിത്രബോധം ഇല്ലാത്ത സമൂഹമായി നാം മാറരുത്. ശ്രീനാരായണ ​ഗുരുവടക്കം നടത്തിയ നവേത്ഥാന പോരാട്ടങ്ങൾക്കൊപ്പം ഇടതുപക്ഷം കേരളീയ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം മറന്ന് മുന്നോട്ട് പോകാൻ സാധിക്കില്ല.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.