Skip to main content

കോവിഡ് വാക്സിനേഷൻ സംബന്ധിച്ച ഡാറ്റാ ചോർച്ച സമഗ്രാന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് സ. എ എ റഹീം കത്തയച്ചു

കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങളും രേഖകളും ചോർന്നതുമായ് ബന്ധപ്പെട്ട്, സമഗ്രാന്വേഷണം നടത്തി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്ക് സ. എ എ റഹീം എം പി കത്തയച്ചു.

കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ ആധാർ കാർഡ്, പാൻ കാർഡ് അടക്കമുള്ള രേഖകളുടെ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി, മുൻ കേന്ദ്ര മന്ത്രിമാർ, രാഷ്ട്രീയ നേതാക്കന്മാർ അടക്കമുള്ളവരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കേന്ദ്രസ്ഥാപനങ്ങളുടെയും ഏജൻസികളുടെയും പക്കലുള്ള വിവരങ്ങളും രേഖകളും ചോരുന്നത് തുടർക്കഥയാവുകയാണെന്ന് സ. എ എ റഹീം കത്തിൽ സൂചിപ്പിച്ചു. AIIMS അടക്കമുള്ള ആതുരസേവന രംഗത്തെ പ്രധാന സ്ഥാപനങ്ങൾക്ക് നേരെ റാൻസംവെയർ അക്രമങ്ങൾ ഉണ്ടായിട്ടും സൈബർ സുരക്ഷ ശക്തമാക്കാത്തത് കേന്ദ്ര സർക്കാരിൻ്റെ അനാസ്ഥയാണ്.

വിവിധ രാജ്യങ്ങളിലെ സർക്കാരുകളുമായും ഐക്യരാഷ്ട്ര സംഘടനയുമായും ചേർന്ന് പ്രവർത്തിക്കുന്ന സൈബർ പീസ് ഫൗണ്ടേഷൻ എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ ഇന്ത്യയിൽ കഴിഞ്ഞ വർഷാവസാനം വരെ ആരോഗ്യമേഖലയിൽ 1.9 ബില്യണിലധികം സൈബർ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സുരക്ഷ ശക്തമാക്കാനുള്ള ഒരു മാസ്റ്റർ പ്ലാനും കേന്ദ്രസർക്കാരിൻ്റെ കൈവശമില്ല.

ഇപ്പൊൾ നടന്നിട്ടുള്ള ഡാറ്റാ ചോർച്ച അതീവ ഗൗരവമുള്ളതാണെന്നും, സമഗ്രമായ അന്വേഷണം നടത്തി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ ഡാറ്റ സംബന്ധിച്ച സൈബർ സുരക്ഷ ശക്തമാക്കണമെന്നും കത്തിലൂടെ സ. എ എ റഹീം എം പി ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.