Skip to main content

സഖാവ് പി കെ കുഞ്ഞച്ചൻ ഓർമ്മദിനം

സഖാവ് പി കെ കുഞ്ഞച്ചന്റെ വേർപാടിന് മുപ്പത്തിരണ്ട് വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. ജീവിത സാഹചര്യങ്ങളോടും സാമൂഹ്യ അനീതിയോടും സന്ധിയില്ലാതെ സമരം ചെയ്ത സഖാവ്, പാർടി കേന്ദ്ര കമ്മിറ്റി അംഗമായും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. തിരുവിതാംകൂറിലെ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് രാഷ്ട്രീയ ജീവിതം ആരംഭിച്ച സഖാവ്, കേരളത്തിൽ കർഷകത്തൊഴിലാളി യൂണിയൻ കെട്ടിപ്പടുക്കുന്നത്തിൽ പ്രധാന പങ്ക് വഹിച്ചു. രാജ്യസഭയിലും നിയമസഭയിലും മികച്ച പാർലിമെന്ററിയൻ പ്രവർത്തനം സഖാവ് കാഴ്ച്ച വച്ചു. ഭരണകൂടത്തിന്റെയും പൊലീസിന്റെയും ഭീകര മർദ്ദനത്തിന് ഇരയായ സഖാവ് സമര- പ്രക്ഷോഭങ്ങളിലെ ആവേശ സാന്നിധ്യമായിരുന്നു. പ്രതിസന്ധിഘട്ടത്തിലും മുന്നോട്ടുപോകാനും അവയെ മുറിച്ചു കടക്കാനും സഖാവ് പി കെ കുഞ്ഞച്ചന്റെ ഓർമ്മകൾ നമുക്ക് കരുത്തു പകരും.

 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.