Skip to main content

രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്‌നേഹികളും ഒരുമിക്കണം

രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അവസരമായി കാണണം. രാജ്യത്തെ സംരക്ഷിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും എല്ലാ ദേശസ്‌നേഹികളും ഒരുമിക്കണം. മതനിരപേക്ഷതയുടെ പൊൻപുലരിയാണ്‌ വേണ്ടത്‌. ലോകത്തിൽതന്നെ മതനിരപേക്ഷതയുടെ മാതൃകയാണ്‌ കേരളം. രാജ്യത്ത്‌ മതനിരപേക്ഷത ഇന്ന്‌ അപകടകരമായ വെല്ലുവിളി നേരിടുകയാണ്‌. ഭരണഘടനയെ അട്ടിമറിക്കാനാണ്‌ സംഘപരിവാർ ശ്രമം. രാജ്യത്തിന്റെ മഹാനായ വ്യക്തികളെ ചരിത്രത്തിൽനിന്ന്‌ മായ്‌ച്ച്‌ പകരം ഗോൾവാൾക്കറെയും ഗോഡ്‌സേയേയും പ്രതിഷ്‌ഠിക്കാനാണ്‌ നീക്കം. നീതിവ്യവസ്ഥയെ കൈയടക്കാൻ ശ്രമിക്കുന്നു. അയോധ്യവിധി വന്നപ്പോൾ നീതി നടപ്പാക്കപ്പെട്ടില്ല എന്നുപറഞ്ഞത്‌ സിപിഐ എമ്മും ഇടതുപക്ഷവുംമാത്രമാണ്‌.

ബിജെപിയെയും ആർഎസ്‌എസിനെയും ആരെങ്കിലും വിമർശിച്ചാൽ അതിനെ അടിച്ചമർത്താൻ ഇഡി, എൻഐഎ തുടങ്ങിയവയെ വിടുകയാണ്‌. വെറുപ്പിന്റെ വിതരണക്കാരാണ്‌ രാജ്യം ഭരിക്കുന്നത്‌. ഒരുഭാഗത്ത്‌ ഹിജാബ്‌ ധരിച്ച പെൺകുട്ടിയെ വിദ്യാലയത്തിൽനിന്ന്‌ പുറത്താക്കുന്നു. മറുഭാഗത്താകട്ടെ പാർലമെന്റ്‌ ഉദ്‌ഘാടനവേദിയിൽപോലും കാവിവസ്‌ത്രധാരികളെ നിറച്ചു. ‘നിങ്ങൾ ബിജെപിക്കെതിരെ ചെയ്യുന്ന വോട്ട്‌ ടിപ്പുസുൽത്താനുപോകും എന്നാണ്‌ കർണാടക തെരഞ്ഞെടുപ്പിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പ്രസംഗിച്ചത്‌. പൂർണമായും മുസ്ലിംവിരുദ്ധമാണ്‌ സംഘപരിവാർ. ഏതുമതം വേണമെന്നും ഏതു ദൈവം വേണമെന്നും ജനങ്ങൾക്ക്‌ സ്വയം തീരുമാനിക്കാൻ അവകാശമുണ്ട്‌. എന്നാൽ ഭൂരിപക്ഷത്തിന്റെ മതം തെരഞ്ഞെടുക്കാൻ നിർബന്ധിക്കുന്ന സംഘപരിവാറിനെ ഭരണഘടന മുന്നിൽനിർത്തി നേരിടണം
 

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.