Skip to main content

മാധ്യമ വ്യവസായത്തിൽ അടിമവേലക്ക് സമാനമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനാണ് മാധ്യമ മുതലാളിമാരുടെ നീക്കം

മാധ്യമ വ്യവസായത്തിൽ അടിമവേലക്ക് സമാനമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനാണ് മാധ്യമ മുതലാളിമാരുടെ നീക്കം. ലേബർകോഡ്‌ വന്നശേഷം മാധ്യമരംഗത്ത്‌ തൊഴിൽ സുരക്ഷിതത്വം കുറഞ്ഞു. മാധ്യമരംഗത്തെ തൊഴിൽപ്രശ്‌നങ്ങൾ പരിഹരിക്കാൻ യൂണിയനുകൾ സംയുക്തമായി നീങ്ങാത്തതാണ്‌ ഇതിന്‌ കാരണം. 2014ൽ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ പ്രസും അനുബന്ധ സംവിധാനങ്ങളും അടച്ചു പൂട്ടിയത് നിയമ വിരുദ്ധമാണെന്ന കോടതിവിധിയുടെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ആനുകൂല്യങ്ങളും അർഹരായവരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുകയും വേണം.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.