Skip to main content

നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ തട്ടിപ്പില്‍ പങ്കാളിയായതു കൊണ്ടാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ കെ സുധാകരൻ നിരന്തരം ന്യായീകരിക്കുന്നത്

ബിജെപിയും കോൺഗ്രസും തമ്മിൽ എന്തു വ്യത്യാസം? പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരോടും പ്രതിയോടും ഒപ്പമുള്ള കെപിസിസി പ്രസിഡന്റിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും മൊബൈല്‍ സന്ദേശങ്ങളുമെല്ലാം സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കുന്നതാണ്. നിരവധി തവണ മോന്‍സന്‍റെ വീട്ടില്‍ പോയെന്ന് സുധാകരനും, സുധാകരനെ നിരവധി തവണ മോന്‍സന്‍റെ വീട്ടില്‍ കണ്ടു എന്നും മോന്‍സന്‍റെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയും കോടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ സുധാകരന്‍ തട്ടിപ്പില്‍ പങ്കാളിയായതു കൊണ്ടാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ ഇങ്ങനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നത്. സുധാകരനെ ക്രൈംബ്രാഞ്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. തട്ടിപ്പുകാര്‍ക്ക് കൂട്ടു നില്‍ക്കുകയും അവരുടെ ബിസിനസ്സില്‍ പങ്കാളിത്തം വഹിച്ച് വഞ്ചനക്ക് കൂട്ടുനിന്ന കെപിസിസി പ്രസിഡന്‍റ് കേരളത്തിന് അപമാനമാണ്. സുധാകരന്‍റെ തട്ടിപ്പും, വഞ്ചനയും, കാപട്യവും അരി ഭക്ഷണം കഴിക്കുന്ന മുഴുവന്‍ ആളുകൾക്കും മനസിലാകും ഡൽഹിയിൽ കുറ്റാരോപിതനായ എംപിയെ ബിജെപി. നേതാക്കൾ സംരക്ഷിക്കുന്നു. ഇവിടെ കേരളത്തിൽ കുറ്റാരോപിതനായ എംപിയെ കോൺഗ്രസ്‌ നേതാക്കൾ നിർലജ്ജം പിന്തുണക്കുന്നു. എന്തു വ്യത്യാസം? സോണിയായും പ്രിയങ്കയും ഇതിൽ പ്രതികരിക്കാൻ തയ്യാറാകുമോ? ഇക്കാര്യങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണം.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.