Skip to main content

നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ തട്ടിപ്പില്‍ പങ്കാളിയായതു കൊണ്ടാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ കെ സുധാകരൻ നിരന്തരം ന്യായീകരിക്കുന്നത്

ബിജെപിയും കോൺഗ്രസും തമ്മിൽ എന്തു വ്യത്യാസം? പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരോടും പ്രതിയോടും ഒപ്പമുള്ള കെപിസിസി പ്രസിഡന്റിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും മൊബൈല്‍ സന്ദേശങ്ങളുമെല്ലാം സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കുന്നതാണ്. നിരവധി തവണ മോന്‍സന്‍റെ വീട്ടില്‍ പോയെന്ന് സുധാകരനും, സുധാകരനെ നിരവധി തവണ മോന്‍സന്‍റെ വീട്ടില്‍ കണ്ടു എന്നും മോന്‍സന്‍റെ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയും കോടതിയില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിഷേധിക്കാന്‍ കഴിയാത്ത വിധത്തില്‍ സുധാകരന്‍ തട്ടിപ്പില്‍ പങ്കാളിയായതു കൊണ്ടാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ ഇങ്ങനെ ന്യായീകരിച്ചു കൊണ്ടിരിക്കുന്നത്. സുധാകരനെ ക്രൈംബ്രാഞ്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. തട്ടിപ്പുകാര്‍ക്ക് കൂട്ടു നില്‍ക്കുകയും അവരുടെ ബിസിനസ്സില്‍ പങ്കാളിത്തം വഹിച്ച് വഞ്ചനക്ക് കൂട്ടുനിന്ന കെപിസിസി പ്രസിഡന്‍റ് കേരളത്തിന് അപമാനമാണ്. സുധാകരന്‍റെ തട്ടിപ്പും, വഞ്ചനയും, കാപട്യവും അരി ഭക്ഷണം കഴിക്കുന്ന മുഴുവന്‍ ആളുകൾക്കും മനസിലാകും ഡൽഹിയിൽ കുറ്റാരോപിതനായ എംപിയെ ബിജെപി. നേതാക്കൾ സംരക്ഷിക്കുന്നു. ഇവിടെ കേരളത്തിൽ കുറ്റാരോപിതനായ എംപിയെ കോൺഗ്രസ്‌ നേതാക്കൾ നിർലജ്ജം പിന്തുണക്കുന്നു. എന്തു വ്യത്യാസം? സോണിയായും പ്രിയങ്കയും ഇതിൽ പ്രതികരിക്കാൻ തയ്യാറാകുമോ? ഇക്കാര്യങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണം.
 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.