Skip to main content

കേരളത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുന്നതിൽ ഏറ്റവും പ്രധാനം ജ്ഞാന സമൂഹമാണ്

കേരളത്തിന്റെ ഭാവി നിർണയിക്കാൻ കഴിയുന്നതിൽ ഏറ്റവും പ്രധാനം പണമല്ല, ജ്ഞാന സമൂഹമാണ്. അറിവും ബുദ്ധിയുമാണ്‌ പ്രധാന സമ്പത്ത്‌. ആ ബുദ്ധി ഉപയോഗിച്ച്‌ നമുക്ക്‌ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യാനാകും. അത്തരത്തിൽ വിദ്യാഭ്യാസത്തെയും അറിവിനെയും രൂപപ്പെടുത്താനാകണം. അതിനായി നാട്‌ ഒരുങ്ങിക്കഴിഞ്ഞു. വിജ്ഞാനം എന്ന്‌ പറയുന്നത്‌ പ്രയോഗികത, സാമൂഹ്യപരത, ചരിത്രപരത, വിനിമയപരത എന്നിവ ചേർന്നതാണ്‌. ശാസ്‌ത്രീയ പഠനമില്ലെങ്കിൽ ജ്ഞാനം നേടാനാകില്ല.

ഏതു മാധ്യമത്തിനും മൂലധന നിക്ഷേപമുണ്ട്‌. ഏത്‌ മൂലധനത്തിനും ലക്ഷ്യം ലാഭമാണ്‌. അതിൽനിന്ന്‌ വ്യത്യസ്‌തമായി, ജനങ്ങളുടെ കൈയിൽനിന്ന്‌ ശേഖരിച്ച ചില്ലിക്കാശുകൊണ്ടുണ്ടായ പത്രമാണ്‌ ദേശാഭിമാനി. ദേശാഭിമാനിക്ക്‌ മുതലാളിയില്ല. ജനങ്ങളുടെ താൽപ്പര്യം ഉയർത്തിപ്പിടിക്കുന്ന ഏക പത്രം ദേശാഭിമാനിയാണ്‌. കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ സമാനതകളില്ലാത്ത പങ്കുവഹിച്ച ഏറ്റവും പ്രധാന പത്രമാണ് ദേശാഭിമാനി. വലതുപക്ഷ ആശയങ്ങൾ ഉൽപ്പാദിപ്പിക്കുകയും കമ്യൂണിസ്‌റ്റ്‌ വിരുദ്ധ പ്രചാരണത്തിന്‌ നേതൃത്വം നൽകുകയും ചെയ്യുന്ന, ലോകത്തിലെ ഏറ്റവും പ്രധാന മാധ്യമ ശൃംഖലയുള്ള നാട്‌ കേരളമാണ്‌. അവിടെ, ദേശാഭിമാനിക്ക്‌ ഒരുപാട്‌ ദൗത്യം നിർവഹിക്കാനുണ്ട്‌. പത്രസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ദേശാഭിമാനിയേയും ഇടതുപക്ഷ പ്രസ്ഥാനത്തേയും ആരും പഠിപ്പിക്കേണ്ടതില്ല. കാരണം, അത്‌ സ്വയം പഠിച്ചവരാണ്‌ ഈ പ്രസ്ഥാനം.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.