Skip to main content

മണിപ്പൂരിലേത് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള കലാപം

മണിപ്പൂരിലേത് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയുള്ള കലാപമാണ്. ഏത്‌ കലാപവും ഒരാഴ്‌ചയ്‌ക്കുള്ളിൽ കേന്ദ്രസർക്കാരിന് അടിച്ചമർത്താനാകും. മണിപ്പുരിൽ കലാപം തുടങ്ങിയിട്ട്‌ 51 ദിവസം പിന്നിട്ടു. 131 പേർ ഇതുവരെ കൊല്ലപ്പെട്ടു. 17 ക്ഷേത്രവും 200 പള്ളിയും തകർക്കപ്പെട്ടു. പതിനായിരങ്ങൾക്ക് പരിക്കേറ്റു. 50,000 പേർ വീടുവിട്ട്‌ ഓടിപ്പോയി. എന്നിട്ടും കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി മോദി ഒരുവാക്ക് ഉരിയാടിയിട്ടില്ല.
ഗുജറാത്ത്‌ കലാപം ഒരുമാസം നീണ്ടപ്പോൾ "രാജ് ധർമം മറക്കരുത്’ എന്നാണ്‌ പ്രധാനമന്ത്രി വാജ്പേയ് പറഞ്ഞത്‌. രണ്ട് പതിറ്റാണ്ടിനുശേഷം മണിപ്പൂരിൽ അതേസാഹചര്യം ആവർത്തിക്കുകയാണ്‌. ബിജെപിക്ക് തനിച്ച് അധികാരത്തിലെത്താൻ സാഹചര്യമൊരുക്കാൻ ബോധപൂർവം അഴിച്ചുവിട്ട കലാപമാണ് മണിപ്പുരിലേത്. കഴിഞ്ഞ തവണ 60 സീറ്റിൽ 21 സീറ്റുമാത്രമാണ് ബിജെപിക്ക് കിട്ടിയത്. എംഎൽഎമാരെ വിലയ്‌ക്കെടുത്താണ് ഭരണം പിടിച്ചത്.
ഒരു സംസ്ഥാനം എങ്ങനെ കുട്ടിച്ചോറാക്കാമെന്ന സന്ദേശമാണ്‌ മണിപ്പുർ നൽകുന്നത്‌. മതമേതായാലും മനുഷ്യൻ നന്നാകണമെന്ന മഹത്തായ ആശയത്തിൽ വിശ്വസിക്കുന്നവരാണ് കേരളീയർ. അതിനാൽ ബിജെപിയുടെ കളി കേരളത്തിൽ വിലപ്പോകില്ല.
 

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.