Skip to main content

കേരളത്തിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾ അവഗണന നേരിടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന തെറ്റിദ്ധാരണ പരത്തുന്നത്

കേരളത്തിൽ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾ അവഗണന നേരിടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന തെറ്റിദ്ധാരണ പരത്തുന്നതാണ്. പുരോഗമന പ്രസ്ഥാനങ്ങളോട് അടിസ്ഥാന വിഭാഗങ്ങൾക്കുള്ള അടുപ്പം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമമായേ ഈ പ്രസ്‌താവനയെ കാണാനാകൂ.

ദേശീയതലത്തിൽ സംവരണ സംവിധാനം തകർക്കുകയും എസ്‌സി-എസ്‌ടി ജനവിഭാഗത്തിനുള്ള ഫണ്ട്‌ കുറച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്‌. കേരളത്തിലാണ്‌ പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഏറ്റവും കൂടുതൽ പദ്ധതി നടപ്പാക്കുന്നത്‌. കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥസംഘം അടുത്തദിവസങ്ങളിൽ കേരളത്തിൽ പരിശോധന നടത്തിയിരുന്നു. കേരളമാണ്‌ രാജ്യത്തിന്‌ മാതൃക എന്നാണ്‌ അവർ പറഞ്ഞത്‌. കേരളത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ദേശീയതലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുടെ ചർച്ചയിൽ കേന്ദ്ര ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കേരളത്തിലെ ദളിതരുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിച്ചത്‌ പുരോഗമന പ്രസ്ഥാനങ്ങളാണ്‌. ആ പുരോഗമന പ്രസ്ഥാനങ്ങളോടുള്ള അടിസ്ഥാന വിഭാഗത്തിന്റെ അടുപ്പം മാറ്റാനുള്ള ബോധപൂർവമായ ശ്രമമാണ്‌ പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്‌. ജനസംഖ്യാനുപാതത്തേക്കാൾ അധികം ഫണ്ട്‌ ദളിത്‌ വിഭാഗത്തിന്റെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്ന സംസ്ഥാനമാണ്‌ കേരളം. അതിദരിദ്രരില്ലാത്ത നാടായി കേരളം മാറുകയാണ്‌. സാമൂഹ്യമായും തൊഴിൽപരമായും വിദ്യാഭ്യാസപരമായും ദളിതരെ ഉയർത്തിയെടുക്കാനുള്ള നടപടിയാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. അതെല്ലാം മറച്ചുവച്ചാണ്‌ കേരളത്തിലെ അടിസ്ഥാനവർഗം അസംഘടിതരും വിലപേശാൻ ശേഷിയില്ലാത്തവരുമാണെന്ന്‌ പ്രധാനമന്ത്രി പറഞ്ഞത്.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.