Skip to main content

തെരഞ്ഞെടുപ്പിൽ മതധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയും സംഘപരിവാറും ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്

തെരഞ്ഞെടുപ്പിൽ മതധ്രുവീകരണം ലക്ഷ്യമിട്ടാണ് ബിജെപിയും സംഘപരിവാറും ഏകസിവിൽ കോഡ് നടപ്പാക്കാൻ ശ്രമിക്കുന്നത്. മണിപ്പൂരിലെ കലാപം മാസങ്ങൾ പിന്നിട്ടിട്ടും നിയന്ത്രണ വിധേയമാക്കാത്തതിന്‌ പിന്നിൽ ഏക സിവിൽകോഡ് അജൻഡയാണ്‌. തെരുവിൽ മനുഷ്യർ കൊല്ലപ്പെടുകയും വീടുകൾ ചാമ്പലാക്കുകയും കൃഷിയിടങ്ങൾ കത്തിക്കുകയും ചെയ്‌തിട്ടും കേന്ദ്ര സർക്കാർ മൗനം പാലിക്കുകയാണ്. മണിപ്പൂർ കലാപം നിയന്ത്രിക്കാത്തതിൽ ദുരുഹതയുണ്ട്. ഏക സിവിൽ കോഡിന്റെ ആസൂത്രണ കേന്ദ്രമാക്കി മണിപ്പൂരിനെ സംഘപരിവാർ മാറ്റി. ജനങ്ങളെ രണ്ട് തട്ടിലാക്കാനും ഇതിലൂടെ കഴിഞ്ഞു. കലാപത്തിന് ഭരണകൂടത്തിന്റെ പ്രത്യക്ഷ പിന്തുണയാണ് സൈന്യത്തിന്റെ നിശബ്ദതയ്ക്ക് കാരണം. മനുഷ്യർ തെരുവോരങ്ങളിൽ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി മോദി ഒരക്ഷരം പോലും ഉരിയാടുന്നില്ല.

ഇന്ത്യയുടെ വൈവിധ്യങ്ങളെ തകർക്കുന്നതാണ് ഏക സിവിൽ കോഡ്. വർഗീയമായി ധ്രുവീകരണമുണ്ടാക്കി വോട്ടുബാങ്കുകൾ രൂപീകരിക്കാനാണ് സംഘപരിവാർ ശക്തികളുടെ ലക്ഷ്യം. വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കുമ്പോൾ ഒരോ വിഭാഗങ്ങളുമായി വിശദമായ ചർച്ച വേണം. 2025ഓടെ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനാണ് നീക്കം. ബിജെപിയുടെ വർഗീയതയ്‌ക്ക്‌ ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയമാണ് രാജ്യത്തിന് പ്രതീക്ഷ നൽകുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.