Skip to main content

അസമിലെ ഏകപക്ഷീയ നിയമസഭാ മണ്ഡല പുനഃനിർണയവുമായി ബന്ധപ്പെട്ട് സി പി എംന്റെ പിന്തുണ ആവശ്യപ്പെട്ട്‌ അസമിലെ പ്രതിപക്ഷ പാർടി പ്രതിനിധിസംഘം ഡൽഹിയിൽ

അസമിലെ ഏകപക്ഷീയ നിയമസഭാ മണ്ഡല പുനഃനിർണയത്തിനെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ ആവശ്യപ്പെട്ട്‌ സംസ്ഥാനത്തുനിന്നുള്ള പ്രതിപക്ഷ പാർടി പ്രതിനിധിസംഘം സിപിഐ എം നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തി. ഡൽഹി എകെജി ഭവനിൽ പാർടി പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ സഖാക്കൾ എം എ ബേബി, ബി വി രാഘവലു, നിലോത്‌പൽ ബസു, എ വിജയരാഘവൻ തുടങ്ങിയവരുമായി അസം പ്രതിപക്ഷനേതാവ്‌ ദേബബ്രത സൈകിയയുടെ നേതൃത്വത്തിൽ ചർച്ച നടത്തി.

തദ്ദേശീയ ജനവിഭാഗങ്ങൾക്ക്‌ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാനെന്ന വ്യാജേനയുള്ള മണ്ഡല പുനഃനിർണയം യഥാർഥത്തിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനാണെന്ന്‌ പ്രതിനിധി സംഘം വ്യക്തമാക്കി. മണ്ഡല പുനഃനിർണയം അടിയന്തരമായി നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്‌ സമർപ്പിക്കുന്ന നിവേദനത്തിന്റെ പകർപ്പും സിപിഐ എം നേതൃത്വത്തിന്‌ കൈമാറി. നടപടിയെ തുടക്കംമുതലേ എതിർത്ത സിപിഐ എം പ്രതിപക്ഷ പാർടികളുടെ സംയുക്ത നീക്കത്തിന്‌ ശക്തമായ പിന്തുണ കൂടിക്കാഴ്‌ചയിൽ ആവർത്തിച്ചു.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.