Skip to main content

ലീഗിനെ ക്ഷണിച്ചത് മുന്നണിയിലേക്കല്ല, സെമിനാറിലേക്ക്

2021ലെ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാം വട്ടം ഭരണം നഷ്ടപ്പെട്ടതോടു കൂടി കോണ്‍ഗ്രസിന് സാമാന്യ രാഷ്ട്രീയ യുക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. നിഷേധാത്മകമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ചു കൊണ്ട്, കേരളത്തിൽ ഇടതുപക്ഷത്തെ എല്ലാത്തിലും എതിർത്തുകൊണ്ട് തങ്ങളുടെ സ്വാധീനം തിരിച്ചുപിടിക്കാൻ പറ്റും എന്നത് കോണ്‍ഗ്രസിന്റെ തെറ്റായ ധാരണയാണ്. കോണ്‍ഗ്രസിന് ദേശീയ തലത്തിൽ ഏക സിവിൽ കോഡിനെ കുറിച്ച് നിലപാടുണ്ടോ? അവരുടെ ഹിമാചൽ പ്രദേശിലെ മന്ത്രി എന്താണ് പ്രഖ്യാപിച്ചത്? രണ്ടു വട്ടം പാർലിമെന്റിൽ സ്വകാര്യ ബില്ല് വന്നപ്പോൾ കേരളത്തിൽ നിന്നുള്ള കോണ്‍ഗ്രസ് എംപിമാർ എവിടെയായിരുന്നു?

കോണ്‍ഗ്രസിന്റെ ഈ നിലപാട് അവരുടെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനിപ്പോൾ ലീഗ് വഴങ്ങിയിരിക്കുകയാണ്. ലീഗിനെ ക്ഷണിച്ചത് മുന്നണിയിലേക്കല്ല, ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡിന് എതിരായിട്ടുള്ള സെമിനാറിൽ പങ്കെടുക്കാനാണ്. ലീഗ് സ്വതന്ത്ര പാർട്ടിയാണ്. ഞങ്ങളുടെ ക്ഷണം സ്വീകരിക്കാതിരിക്കാൻ അവർക്ക് തീരുമാനമെടുക്കാം.

ലീഗിന്റെ നിലപാടിനെ ആസ്പദമാക്കിയല്ല സിപിഐ എം രാഷ്ട്രീയ നയം തീരുമാനിക്കുന്നത്. വർഗീയ ദ്രുവീകരണം വഴി സ്വേച്ഛാധിപത്യത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ബിജെപി ഏക സിവിൽ കോഡുമായി വന്നിട്ടുള്ളത്. അത് തിരിച്ചറിഞ്ഞുകൊണ്ട് സഹകരിക്കാൻ പറ്റുന്നവരോട് സഹകരിക്കുക തന്നെ ചെയ്യും. ബിജെപിയുടെ വർഗീയതക്കും ന്യൂനപക്ഷവിരുദ്ധ നിലപാടിനുമെതിരെ യോജിക്കാൻ പറ്റാവുന്നവരോടെല്ലാം യോജിച്ച് പ്രവർത്തിക്കണമെന്നും പ്രചാരണം നടത്തണം എന്നുമുള്ളതാണ് സിപിഐ എമ്മിന്റെ കാഴ്ചപ്പാട്.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.