Skip to main content

ഏക സിവിൽ കോഡ് ഹിന്ദുത്വരാഷ്‌ട്ര നിർമാണത്തിനുള്ള ആർഎസ്‌എസിന്റെ മൂന്നാമത്തെ പടി

രാജ്യത്തെ വർഗീയമായി ഭിന്നിപ്പിച്ച്‌ ഹിന്ദുത്വരാഷ്‌ട്ര നിർമാണം നടത്തുന്നതിനുള്ള ആർഎസ്‌എസിന്റെ മൂന്നാമത്തെ പടിയാണ്‌ ഏക സിവിൽ കോഡ്. ബാബറി മസ്‌ജിദ്‌ തകർത്തതും കശ്‌മീർ വിഭജിച്ചതുമായിരുന്നു ആദ്യ പടികൾ. ഏക സിവിൽ കോഡിനെ ബിജെപി രാഷ്‌ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ്‌. രാജ്യത്ത്‌ ജനാധിപത്യം നിലനിൽക്കണമെങ്കിൽ 2024ൽ ബിജെപി പരാജയപ്പെടണം.

ഫാസിസത്തിനെതിരെ ഫലപ്രദമായ യോജിപ്പാണ്‌ ഇടതുപക്ഷം ആഗ്രഹിക്കുന്നത്‌. എന്നാൽ ജനങ്ങൾക്കിടയിൽ സംഘർഷങ്ങളുണ്ടാക്കി ഭിന്നിപ്പിക്കുക എന്ന തന്ത്രമാണ്‌ ഇവിടെ കാലാകാലങ്ങളായി ആർഎസ്‌എസ്‌ നടപ്പാക്കിവരുന്നത്‌. മണിപ്പുരിൽ സംഘർഷം തുടങ്ങി രണ്ട്‌ മാസമായിട്ടും പ്രധാനമന്ത്രിക്ക്‌ മിണ്ടാട്ടമില്ല. ഇതേപോലെ അദ്ദേഹം മൗനം പാലിച്ചത്‌ ഗുജറാത്ത്‌ വംശഹത്യക്കാലത്താണ്‌. റബറിന്‌ 300 രൂപ ലഭിച്ചാൽ ബിജെപിക്ക്‌ എംപിയെ തരാമെന്ന്‌ പറഞ്ഞവർക്ക്‌ ഇപ്പോഴത്‌ മാറ്റിപ്പറയേണ്ടിവന്നു. ഏക സിവിൽ കോഡിനെതിരെ യോജിക്കാവുന്ന എല്ലാവരെയും യോജിപ്പിക്കും. മുസ്ലിം ലീഗ്‌ അവരുടെ നിലവിലെ രാഷ്‌ട്രീയസഖ്യം വിട്ട്‌ ഇങ്ങോട്ട്‌ വരാൻ ഒരഭ്യർഥനയും സിപിഐ എം നടത്തിയിട്ടില്ല. ആർഎസ്‌എസ്‌ ഫാസിസത്തിനെതിരെ അതിവിപുലമായ ജനകീയ പ്രസ്ഥാനമാണ്‌ ഞങ്ങളാഗ്രഹിക്കുന്നത്‌. അതിന്‌ അനുകൂലമാണ്‌ തങ്ങളുടെ നിലപാടെന്നാണ്‌ ലീഗ്‌ ഇപ്പോൾ പറഞ്ഞിരിക്കുന്നത്‌. ഏക സിവിൽ കോഡിനെതിരായി എല്ലാ ജില്ലകളിലും സെമിനാറുകളുമായി മുന്നോട്ട്‌ പോകും.

മറുനാടൻ മലയാളി നടത്തുന്നത്‌ ശരിയായ മാധ്യമപ്രവർത്തനമല്ലെന്ന്‌ കോടതിവരെ പറഞ്ഞിട്ടും ഷാജൻ സ്‌കറിയക്ക്‌ എല്ലാ പിന്തുണയും നൽകുമെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പറയുന്നത്‌. തെറ്റിനെ അംഗീകരിച്ച്‌ അതിനുവേണ്ടി വാദിക്കുന്ന സംസ്‌കാരമാണ്‌ കെപിസിസി പ്രസിഡന്റിന്.

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.