Skip to main content

മോദിയുടെ ഭരണത്തിൽ ഇന്ത്യ കൂടുതൽ പിന്നോക്കം പോയിരിക്കുകയാണ്

മൂന്നാംവട്ടം താൻ വിജയിച്ചാൽ ലോകത്തെ മൂന്നാമത് സാമ്പത്തികശക്തിയായി ഇന്ത്യയെ വളർത്തുമെന്ന് മോദി ജനങ്ങൾക്കു ഗ്യാരണ്ടി നൽകിയിരിക്കുകയാണ്. അതിനു മോദിയുടെ ഗ്യാരണ്ടിയൊന്നും വേണ്ട. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ രംഗപ്രവേശനം ചെയ്യുംമുമ്പുതന്നെ ഇന്ത്യ ലോകസാമ്പത്തിക വളർച്ചയുടെ ഇരട്ടിയിലേറെ വേഗതയിൽ വളരുന്ന സമ്പദ്ഘടനയായി മാറിക്കഴിഞ്ഞിരുന്നു. നോട്ട് നിരോധനം പോലുള്ള അലമ്പുകളൊന്നും ഇനിയും ഉണ്ടാക്കിയില്ലെങ്കിൽ ഇന്ത്യ മൂന്നാംലോക സാമ്പത്തികശക്തിയായി വളർന്നുകൊള്ളും.

പക്ഷേ, മോദി ഇന്ത്യൻ ജനതയ്ക്ക് ഗ്യാരണ്ടി ചെയ്യേണ്ടത് ഇന്ത്യയുടെ അത്രയും സാമ്പത്തിക വളർച്ചാ വേഗത ഇല്ലാത്ത മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കു ലഭ്യമാകുന്ന ക്ഷേമവും സുരക്ഷിതത്വവുമെങ്കിലും ഇന്ത്യയിലെ ജനങ്ങൾക്കു ലഭ്യമാക്കുമെന്നതാണ്.

ഇന്ത്യയേക്കാൾ എത്രയോ പതുക്കെ വളരുന്ന മറ്റു രാജ്യങ്ങളുടെ നേട്ടങ്ങൾപോലും ഇന്ത്യയിലെ ജനങ്ങൾക്കു ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി ഇന്നു ലോകത്ത് വിവിധ ഏജൻസികൾ പുറത്തിറക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, വനിതാക്ഷേമം, മാനവവിഭവ വികസനം, സാമ്പത്തിക അഭിവൃദ്ധി, മാദ്ധ്യമ സ്വാതന്ത്ര്യം, സന്തോഷം തുടങ്ങി എല്ലാ സൂചികകളിലും ഇന്ത്യ ലോകരാജ്യങ്ങളുടെ പിന്നണിയിലാണെന്നു മാത്രമല്ല, മോദിയുടെ ഭരണത്തിൽ കൂടുതൽ പിന്നോക്കം പോയിരിക്കുകയാണ്. ചില ഉദാഹരണങ്ങൾ മാത്രം.

• ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചിക - 130 (2014) ൽ നിന്ന് 132 (2022)

• ഐക്യരാഷ്ട്രസഭയുടെ സന്തോഷം (happiness) സൂചിക - 117 (2015) ൽ നിന്ന് 126 (2022)

• ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജൻഡർ അകല സൂചിക - 114 (2014) ൽ നിന്ന് 135 (2022)

• അന്തർദേശീയ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള പട്ടിണി സൂചിക - 107 (2022)

• ജോർജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ത്രീ സുരക്ഷ സൂചിക - 131 (2017) ൽ നിന്ന് 148 (2022)

• സേവ് ചിൽഡ്രന്റെ ശൈശവ സൂചിക - 116 (2017) ൽ നിന്ന് 118 (2022)

• റോയിട്ടൈഴ്സ് ഫൗണ്ടേഷന്റെ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം - 4 (2011) ൽ നിന്ന് 1 (2018)

• ലഗാറ്റം അഭിവൃദ്ധി സൂചിക - 99 (2015) ൽ നിന്ന് 103 (2022)

• ബ്ലുംബർഗ് ആരോഗ്യ സൂചിക - 103 (2015) ൽ നിന്ന് 120 (2019)

• ലോകബാങ്കിന്റെ മാനവമൂലധന സൂചിക - 115 (2018) ൽ നിന്ന് 116 (2020)

• ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന സൂചിക - 110 (2016) ൽ നിന്ന് 121 (2022)

ഇക്കാര്യങ്ങളിൽ ലോകത്ത് മൂന്നാംസ്ഥാനത്ത് എത്തിയില്ലെങ്കിലും 50 - 60-ാം സ്ഥാനമെങ്കിലും ഗ്യാരണ്ടി ചെയ്യാൻ മോദിക്ക് കഴിയുമോ?

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.