Skip to main content

മോദിയുടെ ഭരണത്തിൽ ഇന്ത്യ കൂടുതൽ പിന്നോക്കം പോയിരിക്കുകയാണ്

മൂന്നാംവട്ടം താൻ വിജയിച്ചാൽ ലോകത്തെ മൂന്നാമത് സാമ്പത്തികശക്തിയായി ഇന്ത്യയെ വളർത്തുമെന്ന് മോദി ജനങ്ങൾക്കു ഗ്യാരണ്ടി നൽകിയിരിക്കുകയാണ്. അതിനു മോദിയുടെ ഗ്യാരണ്ടിയൊന്നും വേണ്ട. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ രംഗപ്രവേശനം ചെയ്യുംമുമ്പുതന്നെ ഇന്ത്യ ലോകസാമ്പത്തിക വളർച്ചയുടെ ഇരട്ടിയിലേറെ വേഗതയിൽ വളരുന്ന സമ്പദ്ഘടനയായി മാറിക്കഴിഞ്ഞിരുന്നു. നോട്ട് നിരോധനം പോലുള്ള അലമ്പുകളൊന്നും ഇനിയും ഉണ്ടാക്കിയില്ലെങ്കിൽ ഇന്ത്യ മൂന്നാംലോക സാമ്പത്തികശക്തിയായി വളർന്നുകൊള്ളും.

പക്ഷേ, മോദി ഇന്ത്യൻ ജനതയ്ക്ക് ഗ്യാരണ്ടി ചെയ്യേണ്ടത് ഇന്ത്യയുടെ അത്രയും സാമ്പത്തിക വളർച്ചാ വേഗത ഇല്ലാത്ത മറ്റു രാജ്യങ്ങളിലെ ജനങ്ങൾക്കു ലഭ്യമാകുന്ന ക്ഷേമവും സുരക്ഷിതത്വവുമെങ്കിലും ഇന്ത്യയിലെ ജനങ്ങൾക്കു ലഭ്യമാക്കുമെന്നതാണ്.

ഇന്ത്യയേക്കാൾ എത്രയോ പതുക്കെ വളരുന്ന മറ്റു രാജ്യങ്ങളുടെ നേട്ടങ്ങൾപോലും ഇന്ത്യയിലെ ജനങ്ങൾക്കു ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി ഇന്നു ലോകത്ത് വിവിധ ഏജൻസികൾ പുറത്തിറക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, വനിതാക്ഷേമം, മാനവവിഭവ വികസനം, സാമ്പത്തിക അഭിവൃദ്ധി, മാദ്ധ്യമ സ്വാതന്ത്ര്യം, സന്തോഷം തുടങ്ങി എല്ലാ സൂചികകളിലും ഇന്ത്യ ലോകരാജ്യങ്ങളുടെ പിന്നണിയിലാണെന്നു മാത്രമല്ല, മോദിയുടെ ഭരണത്തിൽ കൂടുതൽ പിന്നോക്കം പോയിരിക്കുകയാണ്. ചില ഉദാഹരണങ്ങൾ മാത്രം.

• ഐക്യരാഷ്ട്രസഭയുടെ മാനവവികസന സൂചിക - 130 (2014) ൽ നിന്ന് 132 (2022)

• ഐക്യരാഷ്ട്രസഭയുടെ സന്തോഷം (happiness) സൂചിക - 117 (2015) ൽ നിന്ന് 126 (2022)

• ലോക ഇക്കണോമിക് ഫോറത്തിന്റെ ആഗോള ജൻഡർ അകല സൂചിക - 114 (2014) ൽ നിന്ന് 135 (2022)

• അന്തർദേശീയ ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഗോള പട്ടിണി സൂചിക - 107 (2022)

• ജോർജ് ടൗൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ത്രീ സുരക്ഷ സൂചിക - 131 (2017) ൽ നിന്ന് 148 (2022)

• സേവ് ചിൽഡ്രന്റെ ശൈശവ സൂചിക - 116 (2017) ൽ നിന്ന് 118 (2022)

• റോയിട്ടൈഴ്സ് ഫൗണ്ടേഷന്റെ സ്ത്രീകൾക്ക് ഏറ്റവും അപകടകരമായ രാജ്യം - 4 (2011) ൽ നിന്ന് 1 (2018)

• ലഗാറ്റം അഭിവൃദ്ധി സൂചിക - 99 (2015) ൽ നിന്ന് 103 (2022)

• ബ്ലുംബർഗ് ആരോഗ്യ സൂചിക - 103 (2015) ൽ നിന്ന് 120 (2019)

• ലോകബാങ്കിന്റെ മാനവമൂലധന സൂചിക - 115 (2018) ൽ നിന്ന് 116 (2020)

• ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന സൂചിക - 110 (2016) ൽ നിന്ന് 121 (2022)

ഇക്കാര്യങ്ങളിൽ ലോകത്ത് മൂന്നാംസ്ഥാനത്ത് എത്തിയില്ലെങ്കിലും 50 - 60-ാം സ്ഥാനമെങ്കിലും ഗ്യാരണ്ടി ചെയ്യാൻ മോദിക്ക് കഴിയുമോ?

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.