Skip to main content

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കി യുവജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമാക്കി കോടിക്കണക്കിന് യുവജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍.

കേന്ദ്രത്തിൽ 9,64,354 തസ്‌തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇവയിൽ രണ്ടോ മൂന്നോ വർഷമായി ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ എന്നേയ്‌ക്കുമായി റദ്ദാക്കപ്പെടുമെന്ന്‌ സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിനു രാജ്യസഭയിൽ കൊടുത്ത മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. വിവിധ വകുപ്പുകളിൽ നിയമനം നടത്താതെ വർഷങ്ങളായി ഒഴിച്ചിട്ട തസ്‌തികകളാണ്‌ റദ്ദാകുക.

ഗ്രൂപ്പ് എ വിഭാഗത്തിൽ 30,606, ബിയിൽ 1,11,814, സിയിൽ 8,21,934 എന്നിങ്ങനെയാണ് കേന്ദ്രസർവീസിൽ ഒഴിവുകളുടെ എണ്ണം. ഇതിനുപുറമെ സൈന്യത്തിൽ മാത്രം 1.55 ലക്ഷം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതേസമയം അഗ്നിപഥ്‌ പദ്ധതി നടപ്പാക്കി 13 മാസം പിന്നിടുമ്പോഴും സൃഷ്ഠിച്ച തസ്‌തികകൾ എത്രയാണെന്നോ എത്ര പേർക്ക് നിയമനം നൽകി എന്നോ സർക്കാരിന് ഉത്തരമില്ല.

ഇതെല്ലാം തെളിയിക്കുന്നത് പ്രധാനമന്ത്രി കൊട്ടിഘോഷിച്ച റോസ്‌ഗാർ യോജന കേവലം പ്രചാരണ തന്ത്രം മാത്രമാണെന്നാണ്. പ്രധാൻമന്ത്രി റോസ്‌ഗാർ യോജന വഴി പുതിയ തസ്‌തികകളൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല. സ്റ്റാഫ്‌ സെലക്‌ഷൻ കമീഷൻ (എസ്‌എസ്‌സി), യുപിഎസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ എന്നീ ഏജൻസികൾ നടത്തിവന്ന നിയമനപ്രക്രിയകൾ ഏകോപിപ്പിച്ച്‌ കൂട്ടത്തോടെ നിയമന ഉത്തരവ്‌ നൽകുക മാത്രമാണ്‌ റോസ്‌ഗാർ യോജനയിലൂടെ ചെയ്യുന്നത്. പോസ്റ്റ്‌ ഓഫീസ്‌ വഴി ഉദ്യോഗാർഥികൾക്ക്‌ ലഭിക്കേണ്ട നിയമന ഉത്തരവുകൾ പ്രധാനമന്ത്രി വൻ മേളകൾ സംഘടിപ്പിച്ച്‌ വിതരണം ചെയ്യുകയാണ്‌. കോടിക്കണക്കിനു രൂപയാണ് ഇതിനായി കേന്ദ്രസർക്കാർ ധൂർത്തടിക്കുന്നത്. 

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.