Skip to main content

വികസനത്തിന് അനുകൂലമായ ജനമനസിനെ അട്ടിമറിക്കാൻ മാധ്യമങ്ങൾ തുടർച്ചയായി കള്ളം പ്രചരിപ്പിക്കുന്നു

കക്ഷി രാഷ്ട്രീയത്തിന് അതീതരാണെന്നും നിക്ഷ്പക്ഷരാണെന്നും അവകാശപ്പെടുന്ന മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ സകല നേരുംനെറിയും വിട്ട്‌ നിരന്തരം പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. സർക്കാർ നടപ്പാക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കനുകൂലമായ ജനമനസിനെ അട്ടിമറിക്കുന്നതിനുള്ള ഏകമാർഗം തുടർച്ചയായി കള്ളം പ്രചരിപ്പിക്കലാണെന്നാണ്‌ ഇവർ കരുതുന്നത്‌. ഒന്നിനുപിറകെ ഒന്നായി കള്ളം പ്രചരിപ്പിക്കുകയാണ്. ദിവസവും ഒരു നാണവുമില്ലാതെ നുണകൾ വലിയതോതിൽ പടച്ചുവിടുന്നു. ഇത്തരം പ്രചരണങ്ങൾ ഏശാതാകുമ്പോൾ കൂടുതൽ വാശിയോടെ പുതിയ പുതിയ നുണകൾ കണ്ടെത്തുകയാണ്. ഇങ്ങനെ ജനങ്ങളുടെ മനസ്സിനെ എൽഡിഎഫിന് എതിരാക്കാനാവുമോ എന്നാണ് നോക്കുന്നത്.

വികസനത്തിന്‌ കക്ഷി രാഷ്‌ട്രീയമില്ല. സാധാരണനിലയിൽ നാടിന്റെ താൽപര്യത്തോടൊപ്പമാണ്‌ എല്ലാ വിഭാഗവും നിൽക്കേണ്ടത്‌. കക്ഷിരാഷ്‌ട്രീയ കാരണങ്ങളാൽ പ്രതിപക്ഷം ചിലപ്പോഴെങ്കിലും സർക്കാരിന്റെ പ്രവർത്തനങ്ങളെ എതിർക്കുന്നത്‌ മനസിലാക്കാം. എന്നാൽ, എല്ലാറ്റിനെയും എതിർക്കുക എന്ന നിക്ഷിപ്‌ത താൽപര്യത്തോടെയാണ്‌ ഏത്‌ വികസന പ്രവർത്തനത്തെയും ചിലർ എതിർക്കുന്നത്‌. ഏതെല്ലാം തരത്തിൽ നാടിന്റെ വികസനം അട്ടിമറിക്കാൻ കഴിയുമെന്നാണ്‌ അവർ നോക്കുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.