Skip to main content

വികസനത്തിന് അനുകൂലമായ ജനമനസിനെ അട്ടിമറിക്കാൻ മാധ്യമങ്ങൾ തുടർച്ചയായി കള്ളം പ്രചരിപ്പിക്കുന്നു

കക്ഷി രാഷ്ട്രീയത്തിന് അതീതരാണെന്നും നിക്ഷ്പക്ഷരാണെന്നും അവകാശപ്പെടുന്ന മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെതിരെ സകല നേരുംനെറിയും വിട്ട്‌ നിരന്തരം പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണ്. സർക്കാർ നടപ്പാക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കനുകൂലമായ ജനമനസിനെ അട്ടിമറിക്കുന്നതിനുള്ള ഏകമാർഗം തുടർച്ചയായി കള്ളം പ്രചരിപ്പിക്കലാണെന്നാണ്‌ ഇവർ കരുതുന്നത്‌. ഒന്നിനുപിറകെ ഒന്നായി കള്ളം പ്രചരിപ്പിക്കുകയാണ്. ദിവസവും ഒരു നാണവുമില്ലാതെ നുണകൾ വലിയതോതിൽ പടച്ചുവിടുന്നു. ഇത്തരം പ്രചരണങ്ങൾ ഏശാതാകുമ്പോൾ കൂടുതൽ വാശിയോടെ പുതിയ പുതിയ നുണകൾ കണ്ടെത്തുകയാണ്. ഇങ്ങനെ ജനങ്ങളുടെ മനസ്സിനെ എൽഡിഎഫിന് എതിരാക്കാനാവുമോ എന്നാണ് നോക്കുന്നത്.

വികസനത്തിന്‌ കക്ഷി രാഷ്‌ട്രീയമില്ല. സാധാരണനിലയിൽ നാടിന്റെ താൽപര്യത്തോടൊപ്പമാണ്‌ എല്ലാ വിഭാഗവും നിൽക്കേണ്ടത്‌. കക്ഷിരാഷ്‌ട്രീയ കാരണങ്ങളാൽ പ്രതിപക്ഷം ചിലപ്പോഴെങ്കിലും സർക്കാരിന്റെ പ്രവർത്തനങ്ങളെ എതിർക്കുന്നത്‌ മനസിലാക്കാം. എന്നാൽ, എല്ലാറ്റിനെയും എതിർക്കുക എന്ന നിക്ഷിപ്‌ത താൽപര്യത്തോടെയാണ്‌ ഏത്‌ വികസന പ്രവർത്തനത്തെയും ചിലർ എതിർക്കുന്നത്‌. ഏതെല്ലാം തരത്തിൽ നാടിന്റെ വികസനം അട്ടിമറിക്കാൻ കഴിയുമെന്നാണ്‌ അവർ നോക്കുന്നത്‌.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.