Skip to main content

കേരളത്തിനുള്ള 1693.75 കോടി വെട്ടി കേന്ദ്രത്തിന്റെ കൊടും വഞ്ചന

കേന്ദ്രസർക്കാരിന്റെ ഉറപ്പ് മുഖവിലക്കെടുത്ത് യുജിസി ശമ്പളപരിഷ്‌കരണ കുടിശ്ശിക ഇനത്തിലും ക്ഷേമപെൻഷൻ ഇനത്തിലും കേരളം വിതരണം ചെയ്ത 1273 കോടി രൂപ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നിഷേധിച്ചിരിക്കുകയാണ്. ഇതു കൂടാതെ കേന്ദ്രം നൽകാനുള്ള ആരോഗ്യ ഗ്രാന്റിനത്തിൽ 331.6 കോടി രൂപയും നഗരസഭകൾക്കുള്ള ഗ്രാന്റിനത്തിൽ 89.12 കോടി രൂപയും കുടിശ്ശികയാണ്‌. ഇവകൂടി ചേർക്കുമ്പോൾ സംസ്ഥാനത്തിന് അവകാശപ്പെട്ട 1693.75 കോടി രൂപയാണ്‌ കേന്ദ്രം തട്ടിപ്പറിക്കുന്നത്‌.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോഴാണ്‌ കേരളജനതയോടുള്ള കേന്ദ്രത്തിന്റെ ഈ കൊടും ക്രൂരത. യുജിസി കുടിശ്ശിക ബാധ്യതയുടെ പകുതിത്തുകയായ 750.93 കോടി രൂപയാണ്‌ നിസ്സാരകാരണം പറഞ്ഞ്‌ സംസ്ഥാനത്തിന്‌ നിഷേധിച്ചിരിക്കുന്നത്. തുക അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു കൊണ്ട് ധനമന്ത്രി സ. കെ എൻ ബാലഗോപാൽ രണ്ടുതവണ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ നേരിൽക്കണ്ട്‌ നിവേദനം നൽകിയിരുന്നു. എന്നാൽ തുക നൽകാനാകില്ലെന്ന കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കത്ത്‌ ധനമന്ത്രിക്ക് ലഭിച്ചു.

കുടിശ്ശികയായി 1503.85 കോടി രൂപയാണ്‌ സംസ്ഥാനം വിതരണം ചെയ്‌തത്‌. സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകർക്കും ജീവനക്കാർക്കും ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണ കമീഷൻ ശുപാർശ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക നൽകാൻ 2018 ജൂലൈ ഏഴിനാണ്‌ കേന്ദ്രം നിർദേശിച്ചത്‌. ചെലവിന്റെ പകുതി കേന്ദ്രവും ബാക്കി സംസ്ഥാനവും വഹിക്കണമെന്നായിരുന്നു ധാരണ.

യുജിസി കുടിശ്ശിക കൂടാതെ ആറുലക്ഷത്തോളം അശരണരുടെ 27 മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷന്റെ തുച്‌ഛമായ കേന്ദ്രവിഹിതവും ഇതുവരെ നൽകിയിട്ടില്ല. 62 ലക്ഷം പേർക്ക്‌ കേരളം പ്രതിമാസം 1600 രൂപവീതം പെൻഷൻ നൽകുന്നതിൽ 6,01,316 പേർക്കാണ്‌ കേന്ദ്രത്തിന്റെ ചെറിയ വിഹിതമുള്ളത്‌. സംസ്ഥാനം ഇത് വിതരണം ചെയ്യുകയും പിന്നീട്‌ മടക്കി നൽകുമെന്നുമായിരുന്നു ധാരണ. ഇതിനാവശ്യമായ 522 കോടി രൂപ കേന്ദ്രം അനുവദിച്ചില്ല. 2021 ജനുവരി മുതൽ 2023 മാർച്ചുവരെയുള്ള കുടിശ്ശിക നൽകണമെന്ന കേരളത്തിന്റെ നിരന്തര ആവശ്യത്തിൽ കേന്ദ്രത്തിന്‌ മിണ്ടാട്ടമില്ല.

കൂടുതൽ ലേഖനങ്ങൾ

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ കഥാകൃത്ത് ടി പത്മനാഭന് നൽകി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന നിലപാട്

സ. ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്