Skip to main content

മണിപ്പൂർ വിഷയത്തിലെ ചർച്ച, കേന്ദ്രസർക്കാർ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം

മണിപ്പൂർ വിഷയത്തിലെ ചർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടത്തുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം.

മണിപ്പൂരിലെ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്നും തുടർന്ന് സഭയിൽ ചർച്ച അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ കക്ഷികൾ എല്ലാവരും ഒറ്റക്കെട്ടായി സഭാ സമ്മേളനത്തിന്റെ തുടക്കം മുതൽ ശക്തമായ പ്രതിഷേധം നടത്തിവരികയാണ്. ചട്ടം 267 പ്രകാരം സഭാ നടപടികൾ നിർത്തിവച്ച് ഈ വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൺസൂൺ സെഷന്റെ തുടക്കം മുതൽ പ്രതിപക്ഷ എംപിമാർ നോട്ടീസ് നൽകിക്കൊണ്ടിരുന്നെങ്കിലും ആ നിലയിലുള്ള ഒരു ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറായില്ല.

267നു പകരം ചട്ടം 176 പ്രകാരം ഒരു ഹ്രസ്വ ചർച്ചയാവാം എന്നായിരുന്നു നിലപാട്. മണിപ്പൂർ വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ വികാരം പാർലമെന്റിൽ പ്രതിഫലിക്കത്തക്കവിധത്തിലുള്ള ചർച്ചയോടുള്ള ഭയം കേന്ദ്രസർക്കാർ നിലപാടിൽ നിന്നും വ്യക്തമായിരുന്നു. നിയമനിർമാണ സഭയെ അഭിസംബോധന ചെയ്യാൻ തയ്യാറാവത്ത പ്രധാനമന്ത്രിയുടെ നിലപാടും അത്യന്തം വിമർശന വിധേയമാവുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് തങ്ങളുടെ മുഖം രക്ഷിക്കാനും പ്രതിപക്ഷ കക്ഷികൾക്കിടയിലും പൊതു സമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കാനായുള്ള പ്രചരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ടുവന്നിരിക്കുന്നത്. പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടതുപ്രകാരം മണിപ്പൂർ വിഷയത്തിൽ ഹ്രസ്വ ചർച്ച സഭാധ്യക്ഷൻ അനുവദിച്ചെങ്കിലും ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാവുന്നില്ല എന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ സാനിധ്യത്തിലുള്ള ചർച്ചയിൽ നിന്നും ഒഴിഞ്ഞുമാറാനും ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതിപക്ഷ ഐക്യനിരയിൽ വിളളലുണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ കുപ്രചരണം.

സഭാ സമ്മേളനം ആരംഭിക്കുന്ന ഘട്ടത്തിൽ മണിപ്പൂർ വിഷയം ചർച്ചചെയ്യാൻ വിവിധ സന്ദർഭങ്ങൾ പ്രയോജനപ്പെടുത്താൻ പല എംപിമാരും നോട്ടീസ് നൽകിയിരുന്നു. ഈ വിഷയത്തിൽ ഹ്രസ്വ ചർച്ചയല്ല സഭാ നടപടികൾ നിർത്തിവെച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ സാനിധ്യത്തിലുള്ള ചർച്ചയാണ് വേണ്ടത് എന്ന ഒറ്റക്കെട്ടായ നിലപാട് പ്രതിപക്ഷം സ്വീകരിച്ചു. ഇന്ത്യാ കക്ഷികൾ ഒന്നടങ്കം ഇത് നിരന്തരം സഭയിൽ ആവശ്യപ്പെടുകയും ചട്ടം 267 പ്രകാരം നോട്ടീസുകൾ നൽകുകയും ചെയ്തുകൊണ്ടിരുന്നു.

എന്നാൽ ഈ നോട്ടീസുകൾ ഒന്നും പരിഗണിക്കാതെ, മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാർ ഹ്രസ്വ ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷം ഇതിനോട് സഹകരിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് സഭയിൽ നടത്തിയ നാടകം ജനങ്ങൾ തിരിച്ചറിയും. പ്രതിപക്ഷ ഐക്യനിരയിൽ വിള്ളൽ വീഴ്ത്താൻ ലക്ഷ്യമിട്ടുള്ള ഈ കുടില പദ്ധതികളെ തകർത്തുകൊണ്ട് മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തുന്നതുവരെ പ്രതിപക്ഷ പ്രതിഷേധം തുടരും.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.