Skip to main content

സഖാവ് ഹർകിഷൻ സിങ്ങ് സുർജീത് ഓർമ്മദിനം

ഇന്ന് സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഓർമ്മദിനമാണ്. നിലപാടുകളിൽ വിട്ടുവീഴ്ചയേതുമില്ലാതെ ഏറെക്കാലം പാർടിയെ നയിച്ച ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടിയ കൗമാരക്കാരനിൽ നിന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായി വളർന്ന സുർജിത്തിന്റെ ത്യാഗോജ്വലമായ ജീവിതം ഇന്ത്യൻ രാഷ്ട്രീയ വിദ്യാർത്ഥികൾക്കാകെയും പാഠപുസ്തകമാണ്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ തൊഴിലാളികളുടേയും കർഷകരുടേയും പ്രശ്നങ്ങളേറ്റെടുത്ത് അവരുടെ ശബ്ദമായി മാറാൻ സഖാവ് സുർജീത്തിനു കഴിഞ്ഞു. സൈദ്ധാന്തികമായ കാഴ്ചപ്പാടുകളെ പ്രയോഗതലത്തിലേക്ക് പരിവർത്തനം ചെയ്തെടുക്കാൻ മാർക്സിസം-ലെനിനിസത്തിൽ അറിയുറച്ചുകൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകൾ എന്നും സ്മരണീയമാണ്.

ബിജെപി വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിൽ അദ്ദേഹം മുന്നിൽ നിന്നു. 2004 ൽ സിപിഐഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ ബിജെപി വിരുദ്ധ സർക്കാർ രൂപീകരണത്തിൽ നേതൃത്വപരമായ പങ്കാണ് അദ്ദേഹം വഹിച്ചത്.

ഇന്ത്യയെന്ന ആശയത്തെ തന്നെ സംരക്ഷിക്കാൻ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ വിയോജിപ്പുകൾ മറന്ന് ഒന്നിക്കുന്ന ഘട്ടമാണിത്. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ശക്തമായ വികാരവും ഐക്യവും ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ സ്മരണ രാജ്യത്തെ മതനിരപേക്ഷ ചേരിക്കാകെ ഊർജ്ജമാവുക തന്നെ ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.