Skip to main content

അടിച്ചമർത്തലല്ല ആവിഷ്‌കാരത്തിനുള്ള അവസരം നൽകുന്നതാണ്‌ ജനാധിപത്യം

വ്യത്യസ്തതകളെയും വിമതസ്വരങ്ങളെയും അടിച്ചമർത്തുമ്പോഴല്ല അവ ആവിഷ്‌കരിക്കാനുള്ള അവസരം നൽകുമ്പോഴാണ്‌ ജനാധിപത്യം അർഥപൂർണമാകുന്നത്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള എല്ലാ ശ്രമങ്ങളെയും നിയമപരമായി നേരിട്ട്‌ വിജയം നേടിയ ചരിത്രം രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക്‌ അവകാശപ്പെടാനുണ്ട്‌. സങ്കുചിത താൽപ്പര്യങ്ങൾ മുൻനിർത്തി ചില ഡോക്യുമെന്ററികളുടെ പ്രദർശനാനുമതി നേടിയെടുത്ത ചരിത്രമുള്ളവരാണ്‌ നാം. സമൂഹത്തിലെ നേർക്കാഴ്‌ചകളെ വരച്ചുകാണിക്കുന്ന ഡോക്യുമെന്ററികളെ സമഗ്രാധിപത്യശക്തികൾക്ക്‌ ഭയമാണ്‌. അത്‌ അടിച്ചമർത്താനുള്ള എല്ലാ ശ്രമവും അവരിൽ നിന്നുണ്ടാകും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കഴിഞ്ഞ ജനുവരിയിൽ ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ച സംഭവം. തുടർന്ന്‌ ആ സ്ഥാപനത്തിന്റെ ഓഫീസുകളിൽ അന്വേഷണ ഏജൻസികളുടെ റെയ്‌ഡും നടന്നും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്‌ അഭിമാനിക്കുന്ന നമ്മുടെ പ്രതിച്ഛായക്ക്‌ കളങ്കമേൽപ്പിക്കുന്ന നടപടികളായിരുന്നു അവ. മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 150 എന്ന പരിതാപകരമായ നിലയിലാണ്‌ രാജ്യം. അതിനെ ഒരുപടികൂടി താഴ്‌ത്തുകയാണ്‌ കേന്ദ്ര സർക്കാരിന്റെ ഈ നടപടി ചെയ്തത്‌. ഈ സാഹചര്യത്തിൽ ഐഡിഎസ്‌എഫ്‌എഫ്കെയുടെ പ്രസക്തി വർധിക്കുകയാണ്.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.