Skip to main content

പൊതുസർക്കാർ കടത്തിൽ 71 ശതമാനവും എടുക്കുന്നത് കേന്ദ്രം

പൊതുസർക്കാർ കടത്തിൽ 71 ശതമാനവും എടുക്കുന്നത് കേന്ദ്രസർക്കാരാണെന്നത് രാജ്യസഭയിൽ സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം നൽകിയ മറുപടി വ്യക്തമാക്കുന്നു.

പൊതുസർക്കാർ കടത്തിൽ എഴുപത് ശതമാനവും എടുക്കുന്നത് കേന്ദ്രസർക്കാരാണ് എന്നത് മാധ്യമങ്ങൾ മറച്ചു വെക്കുന്ന യാഥാർഥ്യമാണ്. കേരളത്തിന്റെ കടത്തെപ്പറ്റി വലിയ വാർത്തകൾ വരുമ്പോഴും, എല്ലാ സംസ്ഥാനങ്ങളുടെയും ആകെ കടത്തിന്റെ ഇരട്ടിയിലധികമാണ് കേന്ദ്രം വാങ്ങിക്കൂട്ടുന്നത് എന്നത് വാർത്തയാവുന്നില്ല.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ, ചിലവിന്റെ 75 ശതമാനവും സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. എന്നാൽ സംസ്ഥാന സർക്കാരുകൾക്ക് നികുതിവിഹിതവും ധനസമാഹരണ മാർഗങ്ങളും നിഷേധിക്കപെടുന്നു.

ഇതിനു പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്. ആരോഗ്യ - വിദ്യാഭ്യാസ മേഖലകൾ ലാഭാന്വേഷികൾക്ക് തുറന്നു കൊടുക്കുക എന്നതാണ് ബിജെപി സർക്കാറിന്റെ ഗൂഢലക്ഷ്യം. ജനവിരുദ്ധമായ ഈ അജണ്ട തുറന്നു കാണിക്കുന്നതാണ് പൊതുസർക്കാർകടത്തെക്കുറിച്ചുള്ള ഈ കണക്കുകൾ.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.