Skip to main content

രാജ്യത്ത്‌ പൊതുവിതരണ സംവിധാനം പ്രഹസനമായി

രാജ്യത്ത്‌ രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കുമെതിരെ സിപിഐ എം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. കേന്ദ്രസർക്കാർ വിപണി ഇടപെടലിൽനിന്ന്‌ പൂർണമായും പിൻവാങ്ങി. പൊതുവിതരണ സംവിധാനം പ്രഹസനമായി. വിപണി ഇടപെടലിനുൾപ്പെടെ കേന്ദ്രം പണം നൽകാതിരുന്നിട്ടും ആഭ്യന്തരമേഖലയിലെ ഇടപെടൽകൊണ്ട്‌ കേരളത്തിന്‌ വിലക്കയറ്റം പിടിച്ചുനിർത്താനായി. പ്രതിസന്ധികൾക്കിടയിലും 60 ലക്ഷത്തോളം ആളുകൾക്ക്‌ ക്ഷേമപെൻഷൻ നൽകിത്തുടങ്ങി. ഓണവിപണിയിൽ യഥേഷ്‌ടം സാധനങ്ങൾ എത്തിച്ച്‌ 30 ശതമാനം വിലക്കുറവിൽ ലഭ്യമാക്കും. 13 ഇനത്തിന്‌ ഏഴു വർഷത്തിലധികമായി വില കൂട്ടിയിട്ടില്ല. സംസ്ഥാന സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽകൊണ്ട്‌ നികുതിവരുമാനം 40,000 കോടിയിൽനിന്ന്‌ 70,000 കോടിയിലേക്ക്‌ വർധിപ്പിക്കാനായി. ഇന്ത്യയിൽ തൊഴിലില്ലായ്‌മ നിരക്ക്‌ അനുദിനം കൂടുകയാണ്‌. കേന്ദ്ര സ്ഥാപനങ്ങളിൽ 10 ലക്ഷത്തോളം തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. 28 ലക്ഷത്തോളം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ്‌ സർവേ റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിന്റെ തൊഴിലില്ലായ്‌മ നിരക്ക്‌ 12.9ൽ നിന്ന്‌ ഏഴു ശതമാനമാക്കാനായി. ഒഴിവുകൾ കൃത്യമായി പിഎസ്‌സിക്ക്‌ റിപ്പോർട്ട്‌ ചെയ്‌ത്‌ നിയമനം നടത്തുന്നുണ്ട്.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.