Skip to main content

യുഡിഎഫിന്റെ ഏത്‌ പ്രാദേശിക നേതാവുമായും പുതുപ്പള്ളിയിൽ വികസന ചർച്ചയ്‌ക്ക്‌ എൽഡിഎഫ് തയ്യാർ

പുതുപ്പള്ളിയിൽ യുഡിഎഫിന്റെ ഏത്‌ പ്രാദേശിക നേതാവുമായും പഞ്ചായത്ത്‌ അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച്‌ ചർച്ചയ്‌ക്ക്‌ എൽഡിഎഫ് തയ്യാറാണ്. ഞങ്ങൾക്ക് പൊതുപ്രവർത്തന രംഗത്തുള്ളവർ എല്ലാവരും ഒരുപോലെയാണ്‌. അതിൽ പ്രതിപക്ഷ നേതാവ്‌ പറയും പോലെ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തരക്കാരൊന്നുമില്ല. എല്ലാവരും സമന്മാരാണ്‌. അതാണ്‌ ജനാധിപത്യം. മുഖ്യമന്ത്രിയുമായി മാത്രമേ പ്രതിപക്ഷ നേതാവ്‌ വികസനം ചർച്ചചെയ്യൂവെന്നാണ്‌ പറയുന്നത്‌. ഇത്‌ ഒളിച്ചോട്ടമാണ്‌. എന്തായാലും പുതുപ്പള്ളിയിൽ എൽഡിഎഫ് വികസന ചർച്ച സംഘടിപ്പിക്കും. മന്ത്രിമാരടക്കം സംവാദങ്ങളിൽ പങ്കെടുക്കും.

ഇന്നലെ പുതുപ്പളളി കവലയിൽ വികസന സന്ദേശ സദസ്‌ മുൻമന്ത്രി തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മുഖഛായ മാറിയ സെന്റ്‌ ജോർജസ്‌ എച്ച്‌സിൽനിന്ന്‌ വികസന സന്ദേശയാത്ര നടത്തി. 23, 25, 26 തീയതികളിൽ പ്രാദേശിക വികസന സന്ദേശ സദസ്സുകളും നടത്തും. ഇതിൽ മന്ത്രിമാർ പങ്കെടുക്കും. 22ന്‌ പാമ്പാടിയിൽ വനിതാ അസംബ്ലിയും സംഘടിപ്പിച്ചിട്ടുണ്ട്‌. മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ സുഭാഷിണി അലി രാവിലെ പത്തിന്‌ ഉദ്‌ഘാടനം ചെയ്യും. 24, 30, സെപ്റ്റംബർ 01 തീയതികളിലായി മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തിൽ വിവിധ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.