Skip to main content

വർഗ്ഗീയ രാഷ്ട്രീയത്തെ അകറ്റി നിർത്താൻ നമ്മൾ കാണിച്ച ജാഗ്രത കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം യുപിയിൽ നിന്നും വന്ന ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് കുറേക്കാലമായി ഉത്തർപ്രദേശിൽ നിന്ന് വരുന്നത്. ഒരു അദ്ധ്യാപിക മുസ്‌ലിം വിഭാഗത്തിൽ പെട്ട ഒരു കുട്ടിയുടെ മുഖത്ത് മറ്റ് കുട്ടികളെ കൊണ്ട് അടിപ്പിക്കുന്നതും ആ കുട്ടിയെ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. അൽപ ദിവസം മുൻപാണ് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥൻ ട്രെയിനിൽ മൂന്നാളുകളെ യാതൊരു കാരണവും ഇല്ലാതെ വെടിവച്ച് കൊന്നത്. കാഴ്ച്ചയിൽ മുസ്‌ലിം ആയിരുന്ന മനുഷ്യരാണ് എന്തിനെന്ന് പോലുമറിയാതെ കൊല്ലപ്പെട്ടത്.

ഇത്തരത്തിലുള്ള നൂറുകണക്കിന് സംഭവങ്ങളാണ് രാജ്യത്തിന്റെ പലഭാഗത്തും അനുനിമിഷം നടക്കുന്നത്. ശാന്തസ്വഭാവമുള്ള വളർത്തു മൃഗമായ പശുവിന്റെ പേരിൽ എത്ര മനുഷ്യരാണ് ഈ രാജ്യത്ത് നിഷ്കരുണം കൊലചെയ്യപ്പെട്ടത്. ചില സംഭവങ്ങളുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ വാർത്തയോ പുറത്ത് വരുമ്പോൾ മാത്രമാണ് പുറംലോകം ഇതൊക്കെ അറിയുന്നത്. ഒന്നുറക്കെ കരയാൻ പോലുമാകാത്ത എത്രയോ മനുഷ്യർ ഈ രാജ്യത്ത് മരിച്ച് ജീവിക്കുന്നു എന്നത് സാമാന്യ മനുഷ്യർക്ക് അസ്വസ്ഥതയോടെ ചിന്തിക്കാതിരിക്കാനാവില്ല.

രാജ്യത്ത് അധികാരത്തിലുള്ള ആർഎസ്എസ് നടത്തുന്ന വർഗീയ പ്രചാരണം എത്രമാത്രം ഭീകരമായാണ് മനുഷ്യരുടെ മനസിനെ സ്വാധീനിക്കുന്നത് എന്നാണ് ഇതെല്ലാം കാണിക്കുന്നത്. കേരളത്തിലും ഇത്തരത്തിലുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ ആർഎസ്എസ് ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ശാസ്ത്ര ചിന്തയും യുക്തിബോധവും ഇല്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കലാണ് ആർഎസ്എസിന്റെ ലക്ഷ്യം. നവോത്ഥാനചിന്തയെ ഇല്ലാതാക്കാനും വർഗീയത ശക്തിപെടുത്താനുമുള്ള ആർഎസ്എസ് പരിശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം.

മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തെ അകറ്റി നിർത്താൻ ഇന്നോളം നമ്മൾ കാണിച്ച ജാഗ്രത കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഒന്ന് കൂടി നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് യുപിയിൽ നിന്നും വന്ന ദൃശ്യങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.