Skip to main content

വർഗ്ഗീയ രാഷ്ട്രീയത്തെ അകറ്റി നിർത്താൻ നമ്മൾ കാണിച്ച ജാഗ്രത കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം യുപിയിൽ നിന്നും വന്ന ദൃശ്യങ്ങൾ ഓർമ്മിപ്പിക്കുന്നു

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് കുറേക്കാലമായി ഉത്തർപ്രദേശിൽ നിന്ന് വരുന്നത്. ഒരു അദ്ധ്യാപിക മുസ്‌ലിം വിഭാഗത്തിൽ പെട്ട ഒരു കുട്ടിയുടെ മുഖത്ത് മറ്റ് കുട്ടികളെ കൊണ്ട് അടിപ്പിക്കുന്നതും ആ കുട്ടിയെ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. അൽപ ദിവസം മുൻപാണ് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥൻ ട്രെയിനിൽ മൂന്നാളുകളെ യാതൊരു കാരണവും ഇല്ലാതെ വെടിവച്ച് കൊന്നത്. കാഴ്ച്ചയിൽ മുസ്‌ലിം ആയിരുന്ന മനുഷ്യരാണ് എന്തിനെന്ന് പോലുമറിയാതെ കൊല്ലപ്പെട്ടത്.

ഇത്തരത്തിലുള്ള നൂറുകണക്കിന് സംഭവങ്ങളാണ് രാജ്യത്തിന്റെ പലഭാഗത്തും അനുനിമിഷം നടക്കുന്നത്. ശാന്തസ്വഭാവമുള്ള വളർത്തു മൃഗമായ പശുവിന്റെ പേരിൽ എത്ര മനുഷ്യരാണ് ഈ രാജ്യത്ത് നിഷ്കരുണം കൊലചെയ്യപ്പെട്ടത്. ചില സംഭവങ്ങളുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ വാർത്തയോ പുറത്ത് വരുമ്പോൾ മാത്രമാണ് പുറംലോകം ഇതൊക്കെ അറിയുന്നത്. ഒന്നുറക്കെ കരയാൻ പോലുമാകാത്ത എത്രയോ മനുഷ്യർ ഈ രാജ്യത്ത് മരിച്ച് ജീവിക്കുന്നു എന്നത് സാമാന്യ മനുഷ്യർക്ക് അസ്വസ്ഥതയോടെ ചിന്തിക്കാതിരിക്കാനാവില്ല.

രാജ്യത്ത് അധികാരത്തിലുള്ള ആർഎസ്എസ് നടത്തുന്ന വർഗീയ പ്രചാരണം എത്രമാത്രം ഭീകരമായാണ് മനുഷ്യരുടെ മനസിനെ സ്വാധീനിക്കുന്നത് എന്നാണ് ഇതെല്ലാം കാണിക്കുന്നത്. കേരളത്തിലും ഇത്തരത്തിലുള്ള ഒരു തലമുറയെ സൃഷ്ടിക്കാൻ ആർഎസ്എസ് ആവുന്നത്ര ശ്രമിക്കുന്നുണ്ട്. ശാസ്ത്ര ചിന്തയും യുക്തിബോധവും ഇല്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കലാണ് ആർഎസ്എസിന്റെ ലക്ഷ്യം. നവോത്ഥാനചിന്തയെ ഇല്ലാതാക്കാനും വർഗീയത ശക്തിപെടുത്താനുമുള്ള ആർഎസ്എസ് പരിശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം.

മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തെ അകറ്റി നിർത്താൻ ഇന്നോളം നമ്മൾ കാണിച്ച ജാഗ്രത കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഒന്ന് കൂടി നമ്മളെ ഓർമ്മിപ്പിക്കുന്നതാണ് യുപിയിൽ നിന്നും വന്ന ദൃശ്യങ്ങൾ.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.