Skip to main content

തൊഴിലുറപ്പ്‌ പദ്ധതി, കേന്ദ്ര നിലപാട് തിരുത്തണമെന്നാവിശ്യപെട്ട് സ. ബൃന്ദ കാരാട്ട്‌ ഗ്രാമവികസന മന്ത്രി ഗിരിരാജ്‌ സിങ്ങിന്‌ കത്തയച്ചു

ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി നടത്തിപ്പിൽ കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്‌കാരങ്ങൾ തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം സ. ബൃന്ദ കാരാട്ട്‌ ഗ്രാമവികസന മന്ത്രി ഗിരിരാജ്‌ സിങ്ങിന്‌ കത്തയച്ചു.

നടപ്പ്‌ സാമ്പത്തികവർഷം അനുവദിച്ച തുകയിൽ 91 ശതമാനവും ചെലവിട്ടതായി മന്ത്രാലയം വെബ്‌സൈറ്റിൽ കാണിക്കുന്നു. എന്നാൽ, ശരാശരി 35.4 തൊഴിൽദിനമാണ്‌ ലഭിച്ചത്‌. തൊഴിലിടങ്ങളിൽ നിന്ന്‌ ഓൺലൈനിൽ ഹാജർ രേഖപ്പെടുത്തണമെന്ന സംവിധാനം വന്നതും തൊഴിലാളികൾക്ക്‌ പ്രതികൂലമായി.

ആദിവാസിമേഖലകളിൽ ഇന്റർനെറ്റ്‌ ലഭ്യത വളരെ മോശം അവസ്ഥയിലാണ്‌. പലപ്പോഴും ഹാജർ രേഖപ്പെടുത്താൻ കഴിയാതെ ശമ്പളം മുടങ്ങുന്നു. 26 കോടി തൊഴിലാളികളിൽ 41.1 ശതമാനത്തിനും ഇത്തരം അക്കൗണ്ടുകളില്ല. ആധാർ ബന്ധിത അക്കൗണ്ടുകൾ വേണമെന്ന്‌ കേന്ദ്ര സർക്കാർ നിഷ്‌കർഷിക്കുന്നില്ലെന്ന്‌ വിശദീകരിക്കുമ്പോൾ തന്നെയാണ്‌ ഈ സ്ഥിതി എന്നും സ. ബൃന്ദ കാരാട്ട്‌ ചൂണ്ടിക്കാട്ടി.

കൂടുതൽ ലേഖനങ്ങൾ

സഖാവ് സുശീല ഗോപാലൻ ദിനം, സഖാവ് എ കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നതനേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 24 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 21 വർഷവുമാകുന്നു.

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും

സ. കെ രാധാകൃഷ്ണൻ എംപി

പാവപ്പെട്ടവരുടെ ഏക ആശ്രയമായമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പദ്ധതിയുടെ പേര് മാറ്റവും സംസ്ഥാനങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന അധിക സാമ്പത്തിക ബാധ്യതയും.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധത

സ. പിണറായി വിജയൻ

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന ബിൽ എല്ലാ എതിർപ്പുകളെയും അവഗണിച്ച് ലോകസഭയിൽ പാസാക്കിയത് നീതീകരണമില്ലാത്ത ജനവിരുദ്ധതയാണ്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് കേന്ദ്ര സർക്കാർ അവഗണന

സ. കെ രാധാകൃഷ്ണൻ എംപി

കേരളത്തിലെ വിദ്യാഭ്യാസ മേഖലയോട് വീണ്ടും കേന്ദ്ര സർക്കാരിന്റെ അവഗണന. സമഗ്രശിക്ഷ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് 2024-25 സാമ്പത്തിക വർഷത്തിൽ അനുവദിക്കേണ്ട 428.89 കോടിയിൽ ഒരു രൂപ പോലും അനുവദിച്ചിട്ടില്ല എന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയിൽ മറുപടി നൽകേണ്ടി വന്നു.