Skip to main content

സഹകരണ മേഖലയെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഗൂഢശ്രമം നടത്തുന്നു

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഗൂഢശ്രമം നടത്തുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഇഡി ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി സഹകരണ മേഖലയാകെ കരിനിഴലിലാക്കാനാണ്‌ നീക്കം.

കഴിഞ്ഞ സർക്കാരിന്റെ കാലത്തും കേന്ദ്ര ഏജൻസികളാകെ കേരളത്തിൽ വട്ടമിട്ട്‌ ചുറ്റിയിരുന്നു. വ്യാപക കുപ്രചാരണങ്ങൾ നടത്തി. അതെല്ലാം മറികടന്ന്‌ എൽഡിഎഫിനെ ജനങ്ങൾ വീണ്ടും അധികാരത്തിലേറ്റി. എന്നാൽ, വേട്ടയാടൽ തുടരുകയാണ്‌.

അടാട്ട്‌ ബാങ്ക്‌ കൊള്ളയടിച്ച്‌ മുടിച്ച ചിലർ ഇപ്പോൾ സഹകരണ മേഖലയുടെ വാച്ച്‌ ഡോഗായി മാറുകയാണ്‌. പുത്തൂർ സഹകരണ ബാങ്കിലും കോൺഗ്രസ്‌ കൊള്ള നടത്തി. ഈ രണ്ടു ബാങ്കുകളിലും തെരഞ്ഞെടുപ്പു വന്നപ്പോൾ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിലേറ്റി.

2,49,000 കോടി രൂപയാണ്‌ കേരളത്തിൽ സഹകരണ മേഖലയിലെ നിക്ഷേപം. കേരളത്തിന്റെ കുതിപ്പിലും സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളിലും സഹകരണപ്രസ്ഥാനത്തിന്റെ കൈയൊപ്പുണ്ട്‌. ഇത്‌ കണ്ട്‌ ഭയക്കുന്ന ബിജെപി സഹകരണ മേഖലയെ തകർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്‌. നേരത്തെ കേന്ദ്രം ഭരിച്ച കോൺഗ്രസ്‌ സർക്കാരുകളും ഇതേ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.

ഭരണഘടന പ്രകാരം സഹകരണ മേഖല സംസ്ഥാന പട്ടികയിലാണ്‌. എന്നാൽ പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ച്‌ ആഭ്യന്തരമന്ത്രി അമിത്‌ഷാക്ക്‌ ചുമതല നൽകി. സഹകരണ മേഖലയിൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക സ്രോതസുകൾ തകർത്ത്‌ പ്രതിസന്ധിയിലാക്കുകയാണ്‌ ലക്ഷ്യം.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.