Skip to main content

തുറമുഖത്തെ പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനും കങ്കാണിപ്പണിക്കും എതിരെ മട്ടാഞ്ചേരിയിൽ തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും ഇന്നേയ്ക്ക് 70 വയസ്സ്

തുറമുഖത്തെ പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനും കങ്കാണിപ്പണിക്കും എതിരെ മട്ടാഞ്ചേരിയിൽ തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും ഇന്നേയ്ക്ക് 70 വയസ്സ്. 1953 സെപ്റ്റംബർ 15ന് കമ്യൂണിസ്‌റ്റ്‌ പാർടിയുടെ നേതൃത്വത്തിൽ തുറമുഖത്ത്‌ നടത്തിയ സമരത്തെ ഭരണക്കാർ നേരിട്ടത് തോക്കുകൊണ്ടാണ്‌. സെയ്‌ത്‌, സെയ്‌താലി, ആന്റണി എന്നീ തൊഴിലാളികൾ രക്തസാക്ഷികളായി.

തുറമുഖത്ത്‌ രാവിലെ കൂലിവേലയ്‌ക്കായി എത്തുന്ന തൊഴിലാളികൾക്കിടയിലേക്ക്‌ കങ്കാണിമൂപ്പൻ ചാപ്പയെന്നറിയപ്പെടുന്ന ലോഹത്തുട്ടുകൾ എറിയും. അത്‌ കിട്ടുന്നവർക്കുമാത്രമാണ്‌ ജോലി. ഈ ലോഹത്തുട്ടുകൾക്കായി തൊഴിലാളികൾക്ക്‌ പരസ്‌പരം മല്ലടിക്കേണ്ടിവന്നിരുന്നു. ഇതിനെതിരെ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധിച്ചപ്പോൾ അവരെ പിരിച്ചുവിട്ടാണ്‌ കങ്കാണിമാർ പകരം വീട്ടിയത്‌. ഇതിൽ പ്രതിഷേധിച്ച്‌ മട്ടാഞ്ചേരി ഈരവേലിയിൽ കൂട്ടംകൂടിയ തൊഴിലാളികൾക്കുനേരെയാണ് പൊലീസ്‌ വെടിവച്ചത്.

സെയ്‌തും സെയ്‌താലിയും സംഭവസ്ഥലത്തുതന്നെ രക്തസാക്ഷികളായി. അറസ്‌റ്റിലായ ആന്റണി ക്രൂരമായ പൊലീസ്‌ മർദനത്തെതുടർന്ന്‌ മരിച്ചു. 'കാട്ടാളന്മാർ നാടുമുടിച്ച്‌ നാട്ടിൽ തീമഴ പെയ്‌തപ്പോൾ പട്ടാളത്തെ പുല്ലായ്‌ക്കരുതിയ മട്ടാഞ്ചേരി മറക്കാമോ?’ എന്ന്‌ നാടകപ്രതിഭ പി ജെ ആന്റണി എഴുതിയ വരികളിൽ ഐതിഹാസികമായ മട്ടാഞ്ചേരി സമരത്തിന്റെ ജീവൻ ഇന്നും തുടിക്കുന്നു.

കൂടുതൽ ലേഖനങ്ങൾ

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

മുസ്ലിം ലീഗ് മന്ത്രിയെക്കൊണ്ടുതന്നെ പിഎം ശ്രീയിൽ ഒപ്പിടുവിക്കും എന്ന് കെ സുരേന്ദ്രൻ പറഞ്ഞത് തികച്ചും ശരിയാണെന്ന് കെ എം ഷാജി തെളിയിക്കുന്നു

സ. എം വി ജയരാജൻ

അസാധാരണമായ രണ്ട് സംഭവവികാസങ്ങളാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്ന് (2026 ജൂൺ 29ന്) അരങ്ങേറിയത്. ഒന്ന്, കാപ്പ കേസിലെ പ്രതിയെ സംരക്ഷിക്കാൻ വനിതകളടങ്ങുന്ന പ്രതിപക്ഷ കൗൺസിലർമാർക്ക് നേരെ നടത്തിയ ഗുണ്ടാരാജ്.

രാജ്യം തകരാതിരിക്കാനും സകല മനുഷ്യർക്കും പൗരാവകാശങ്ങളോടെ ജീവിക്കാനും സംഘപരിവാർ വാഴ്ചയ്ക്കെതിരെ പൊരുതുകയല്ലാതെ മറ്റു വഴികളില്ല

സ. എം സ്വരാജ്

രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ഒട്ടും അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്ന അനുഭവങ്ങളാണുണ്ടാവുന്നത്.
എല്ലാ വിയോജിപ്പുകളെയും തുടച്ചുനീക്കാനും ആജ്ഞാനുവർത്തികളുടെ മതരാഷ്ട്രം സൃഷ്ടിക്കുവാനുമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ അടക്കമുള്ള ലോഗോ എന്ന ചാപ്പ വീടുകളിൽ പതിക്കുന്നത് പോലെ, എൽഡിഎഫ് കാലത്ത് നിയമിക്കപ്പെട്ട അഭിഭാഷകരുടെ മേൽ ഒരു ചാപ്പ കുത്താനുള്ള നീക്കം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്

സ. എം വി ജയരാജൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന പരാതിയിന്മേലുള്ള കേസിൽ പ്രതിയായ ഒരാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചപ്പോൾ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തെളിയിച്ചത് തന്റെ രാഷ്ട്രീയ കൂറാണ്. അല്ലാതെ നിയമത്തോടും നിയമവ്യവസ്ഥയോടുമുള്ള കൂറല്ല.