Skip to main content

സംഘപരിവാർ ഭീഷണിക്ക്‌ മുന്നിൽ രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും കീഴടങ്ങുന്നു

സംഘപരിവാർ ഭീഷണിക്ക്‌ മുന്നിൽ രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും കീഴടങ്ങുകയാണ്. എൽഡിഎഫ്‌ സർക്കാറിനെയും മുഖ്യമന്ത്രിയെയും ഇടതുപക്ഷ രാഷ്‌ട്രീയത്തെയും നിരന്തരം ആക്രമിക്കുന്ന മാധ്യമങ്ങൾ കേന്ദ്രസർക്കാറിനെതിരെ ഒരക്ഷരം പറയാത്തതിന്റെ കാരണവും ഇതാണ്‌. കളവാണെന്ന്‌ അറിഞ്ഞുകൊണ്ട്‌ ഇടതുപക്ഷത്തിനെതിരെ എന്തും പ്രചരിപ്പിക്കുമെന്ന നിലയിലാണ്‌ കേരളത്തിലെ മാധ്യമങ്ങൾ. മാപ്പ്‌ പറയേണ്ടിവരുമെന്ന്‌ ഉറപ്പായ കള്ളമടക്കം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിക്കുന്നു. പ്രതിപക്ഷ നിലപാട്‌ മാധ്യമങ്ങളും ഏറ്റുപിടിക്കുകയാണ്‌. നിഷ്‌പക്ഷം, സ്വതന്ത്രം എന്നൊക്കെ അവകാശപ്പെടുന്ന മാധ്യമങ്ങൾ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യം 12 ദിവസമാണ്‌ പൂഴ്‌ത്തിവച്ചത്‌. നവമാധ്യമങ്ങളിലൂടെ പുറത്തുവന്നപ്പോഴാണ്‌ പ്രതിപക്ഷ നേതാവ്‌ പിണങ്ങിയിരിക്കുന്നതും തർക്കവും നാം കണ്ടത്‌.

പിതാവിനെ രക്ഷിക്കാനാണ്‌ എ കെ ആന്റണിയുടെ മകൻ ബിജെപിയിലേക്ക്‌ പോയത്‌. മകൻ കോൺഗ്രസ്‌ വിട്ടപ്പോൾ ഞെട്ടിപ്പോയെന്നാണ്‌ ആന്റണി നേരത്തെ പറഞ്ഞത്‌. ഭാര്യ സാക്ഷ്യം പറഞ്ഞപ്പോൾ എല്ലാവർക്കും കാര്യം മനസിലായിക്കാണും. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂൺമാത്രമാണ്‌ ആന്റണി. കുടുംബസമേതം ബിജെപിയിൽ പോയാലും അത്‌ഭുതപ്പെടാനാവില്ല. രക്ഷപ്പെടാനാവാത്ത ചില കുടുക്കുകളിൽ പെട്ടുകിടക്കുകയാണ്‌ അദ്ദേഹം. ബിജെപിയെ അധികാരഭ്രഷ്‌ടമാക്കാൻ രാജ്യം ഒന്നിച്ച്‌ നിൽക്കേണ്ട സമയമാണിത്.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.