Skip to main content

ഇഡിയെ കയറൂരി വിട്ടത് ബിജെപിക്ക് ഭരണത്തിലെത്താൻ കഴിയില്ലെന്നതിന്റെ വെപ്രാളത്തിൽ

മൂന്നാമതും ഭരണത്തിലെത്താൻ കഴിയില്ലെന്നതിന്റെ വെപ്രാളത്തിലാണ്‌ ബിജെപി സർക്കാർ ഇഡിയെ കയറൂരി വിട്ടത്. പ്രതിപക്ഷ പാർടികൾ അധികാരത്തിലിരിക്കുന്ന നാല്‌ സംസഥാനങ്ങളിലാണ്‌ കഴിഞ്ഞ ദിവസം ഒരേസമയം ഇഡി റെയ്‌ഡ്‌ നടന്നത്‌. പുതിയ സാഹചര്യത്തിൽ ബിജെപി എങ്ങിനെ പ്രതികരിക്കുമെന്നതിന്റെ സൂചനയാണിത്.

മൂന്നാമത്തെ തവണയും ബിജെപി അധികാരത്തിലെത്തുന്നത്‌ അപരിഹാര്യമായ ആപത്താണെന്ന വസ്‌തുത പൊതുവെ രാജ്യത്തെ ജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്‌. ഈ ആപത്ത്‌ ഒഴിവാക്കേണ്ടതാണെന്ന പൊതുനിലപാടിലാണ്‌ എല്ലാവരും. മതനിരപേക്ഷത ആഗ്രഹിക്കുന്നവർ ചേറന്നുള്ള കൂട്ടായ്‌മ വന്നത്‌ അതിനാണ്‌. തുടർഭരണം ബിജെപിയുടെ കൈകളിൽ എത്താതിരിക്കാനുള്ള ശ്രമമാണ്‌ നടത്തേണ്ടത്‌. ഈ കൂട്ടായ്‌മ ശക്തിപ്പെടുത്താനുള്ള ചർച്ചകളാണ്‌ രാജ്യത്തെങ്ങും. ഇനിയൊരു ടേം അസാധ്യമാണെന്ന തിരിച്ചറിവ്‌ ബിജെപിക്കുമുണ്ട്‌. അത്‌ കൂടുതൽ ആപൽക്കരമായ നീക്കങ്ങളിലേക്ക്‌ അവരെ പ്രേരിപ്പിക്കും.

സമീപദിവസങ്ങളിലെ റെയ്‌ഡ്‌ അടക്കമുള്ള സംഭവങ്ങളും അതാണ്‌ സൂചിപ്പിക്കുന്നത്‌. ഇനിയും കൂടുതൽ ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കാം. അതേസമയം ഏതെങ്കിലും ബിജെപിയിതരരെ തെരഞ്ഞെടുപ്പിൽ ജയിപ്പിച്ചിട്ടും കാര്യമില്ലെന്നതും ഓർക്കണം. അത്‌ സംഘപരിവാർ മനസുള്ളവരാകരുത്‌. മതനിരപേക്ഷതയ്‌ക്കുവേണ്ടി ഉറച്ച മനസോടെ നിലകൊള്ളുന്നവരും വർഗീയതയെ ചെറുക്കുന്നവരുമാകണം. കോൺഗ്രസിന്‌ ഒരിക്കലും ഇക്കാര്യത്തിൽ തീർച്ചയും മൂർച്ചയുമുള്ള നിലപാട്‌ എടുക്കാൻ കഴിഞ്ഞിട്ടില്ല.

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.