Skip to main content

കേരളത്തിൽ പുതിയ മെഡിക്കൽ കോളേജുകൾ തടയുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയ്ക്ക് കത്ത് നൽകി

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത് തടയുന്ന കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. വി ശിവദാസൻ എംപി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവിയയ്ക്ക് കത്ത് നൽകി.

പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങുമ്പോൾ "10 ലക്ഷം ജനസംഖ്യയ്ക്ക് 100 എംബിബിഎസ് സീറ്റുകൾ" എന്ന അനുപാതം പാലിക്കണം എന്ന പുതിയ വ്യവസ്ഥയാണ് ദേശീയ മെഡിക്കൽ കമ്മീഷൻ വിജ്ഞാപനത്തിൽ ഉള്ളത്. ഈ ഏകപക്ഷീയമായ വ്യവസ്ഥ, നിലവിൽ ഈ അനുപാതത്തേക്കാൾ കൂടുതൽ എംബിബിഎസ് സീറ്റുകളുള്ള സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കും. ഇത് ദക്ഷിണേന്ത്യയിൽ മൊത്തമായി പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന ഫലമാണ് ഉണ്ടാക്കുക. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മേഖലകളിൽ സർക്കാരിന്റെ നിക്ഷേപം വർധിപ്പിക്കുന്നതിനു പകരം പുതിയ മെഡിക്കൽ കോളേജുകളുടെ സാധ്യത തന്നെ ഇല്ലാതാക്കുന്ന വിജ്ഞാപനം തികച്ചും ജനവിരുദ്ധമാണ്.

കേരളത്തിൽ നിലവിൽ 10 ലക്ഷം ജനസംഖ്യയിൽ 131 എംബിബിഎസ് സീറ്റുകളാണുള്ളത്. ജീവിതശൈലി രോഗങ്ങളുടെ വർധിച്ച ഭാരവും വർധിച്ചുവരുന്ന ജനസംഖ്യയും കണക്കിലെടുത്ത് സംസ്ഥാനത്തിന് കൂടുതൽ ഡോക്ടർമാരെയും മെഡിക്കൽ പ്രൊഫഷണലുകളെയും ആവശ്യമുണ്ട്. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന ശക്തമായ വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള മികച്ച സാധ്യതകളും സംസ്ഥാനത്തിനുണ്ട്.

ഇന്ത്യയിലെ സംസ്ഥാനങ്ങൾ അവരുടെ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, മുകളിൽ നിന്ന് ഇത്തരമൊരു നിരോധനം ഏർപ്പെടുത്തുന്നത് സംസ്ഥാനങ്ങളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പുരോഗതിയെ തന്നെ ബാധിക്കും. വികസിത ആരോഗ്യ വിദ്യാഭ്യാസം ഒരുക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശങ്ങളും മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുടെ തന്നെ ഭാവിയും സംരക്ഷിക്കുന്നതിന് ഈ നിരോധനം അടിയന്തിരമായി പിൻവലിക്കണമെന്നും സ. വി ശിവദാസൻ എംപി കത്തിലൂടെ ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.