Skip to main content

മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസരംഗത്തെ ആർഎസ്എസ് ആശയപ്രചരാണത്തിനുള്ള ഒരു ഉപകരണമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്

പാഠപുസ്തകങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നു കൊടുക്കാൻ എൻസിഇആർടി നിയോഗിച്ച പാഠപുസ്തകപരിഷ്കരണസമിതി നിർദേശം വച്ചിരിക്കുന്നു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസരംഗത്തെ അവരുടെ ആശയപ്രചരാണത്തിനുള്ള ഒരു ഉപകരണമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ആധുനികതയോടും ശാസ്ത്രബോധത്തോടും പുറം തിരിഞ്ഞു നില്ക്കുന്ന ആർഎസ്എസ് വീക്ഷണം, രാജ്യത്തെ യുവതലമുറയെ പിന്തിരിപ്പൻ ചിന്തയിലേക്ക് വലിച്ചുതാഴ്ത്തുന്നു, ആധുനികലോകത്തെ ജീവിതത്തിനു ശേഷി ഇല്ലാത്തവരാക്കുന്നു. ഈ ശ്രമങ്ങളിലെ ഏറ്റവും പുതിയ കൃത്യമാണ് രാജ്യത്തിൻറെ പേര് ഭാരതം എന്നു മാറ്റാനും പുരാതനകാലചരിത്രത്തെ ക്ലാസിക്കൽ ചരിത്രം എന്നു വിളിക്കാനും ഒക്കെയുള്ള നിർദ്ദേശം.
ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭ വിശദമായി ആലോചിച്ച് എടുത്ത തീരുമാനമാണ് "ഇന്ത്യ അതായത് ഭാരതം" എന്ന രാജ്യത്തിൻറെ പേര്. എന്തെങ്കിലും ചർച്ചയോ തീരുമാനമോ പോലുമില്ലാതെ അതിനെ ഭാരതം എന്നു മാത്രമാക്കി മാറ്റാനാണ് ആർഎസ്എസ് സർക്കാർ ശ്രമിക്കുന്നത്. ഭാരതം എന്നത് ഒരു സങ്കല്പവും ഇന്ത്യ എന്നത് ഒരു ആധുനികരാഷ്ട്രനാമവുമാണ്. ഈ ആധുനികരാഷ്ട്രത്തെ പൗരാണിക സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ഒന്നാക്കി മാറ്റാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ പേര് മാറ്റം.
നമ്മുടെ പുരാതനചരിത്രം നന്മതിന്മകൾ നിറഞ്ഞതാണ്, എല്ലാ രാജ്യങ്ങളുടെയും ചരിത്രം പോലെ. മഹത്തായ നേട്ടങ്ങളുണ്ട്, അതോടൊപ്പം ജാതിവിവേചനം എന്ന അതിനിഷ്ഠൂരമായ കുറ്റകൃത്യവും ഉണ്ട്. ഇതിനെ മറച്ചു വച്ച് ഒരു സുവർണകാലസ്തുതിഗീതം പാടുന്നത് രാജ്യതാല്പര്യത്തിന് ഉതകുന്നതല്ല.
മലയാളിയായ ഒരു പ്രൊഫ. സി ഐ ഐസക് ആണ് എൻസിഇആർടിക്ക് ഈ ദുരുപദേശം നല്കിയ സമിതിയുടെ അധ്യക്ഷൻ എന്നു കാണുന്നു. മലബാർ കലാപത്തെ സ്വാതന്ത്ര്യസമരപാരമ്പര്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഐസിഎച്ച്ആറിന് ഉപദേശം നല്കിയതും ഇതേ മഹാപണ്ഡിതൻ ആണ്. ആർഎസ്എസിന് ഉപയോഗപ്പെടുന്ന ഉപദേശങ്ങൾ നല്കുകയാണ് കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ തൊഴിൽ.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.