Skip to main content

പിണറായി വിജയനെതിരെ അതുമിതും പറഞ്ഞാൽ കേരളത്തിൽ വിലപ്പോകുമെന്ന് രാജീവ് ചന്ദ്രശേഖർ കരുതണ്ട

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരിലെ മന്ത്രിയായിരുന്നുകൊണ്ട്, "എൻറെ അത്രയും സെക്കുലർ ആരുണ്ട്" എന്നാണ് രാജീവ് ചന്ദ്രശേഖർ ചോദിക്കുന്നത്! ആർഎസ്എസിന് സേവനം ചെയ്തുകൊണ്ടാണ് അദ്ദേഹം ചോദിക്കുന്നത് ഇന്ത്യയിൽ നടക്കുന്ന റാഡിക്കലൈസേഷനെയാണ് ഞാൻ എതിർക്കുന്നത് എന്ന്!
ഇന്ത്യയുടെ മതേതരത്വം അതിൻറെ ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് ചന്ദ്രശേഖർ അംഗമായ മന്ത്രിസഭ. ആ രാഷ്ട്രീയത്തെ പ്രീതിപ്പെടുത്താനാണ് ഇന്നലെ അദ്ദേഹം ശ്രമിച്ചത്. കേരളത്തിലെ മതേതരത്വത്തെ തകർത്ത് തങ്ങൾക്ക് ഇടം ഉണ്ടാക്കാനാവുമോ എന്നാണ് അദ്ദേഹം നോക്കുന്നത്.
വർഗീയതയാൽ ഇതരമതക്കാരെയും താണജാതിക്കാരെന്ന് വിളിക്കുന്നവരെയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന, മഹാത്മാഗാന്ധിയെ കൊന്നതിൻറെ ചോരക്കറ പേറുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ "റാഡിക്കലൈസ്ഡ്" സംഘടനയാണ് ആർഎസ്എസ്.
കേരളത്തിലെ വിവേകമുള്ള ജനങ്ങളെ രാജീവ് ചന്ദ്രശേഖറിന് പറ്റിക്കാനാവുമെന്നു കരുതരുത്. കേരളമുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ അതുമിതും പറഞ്ഞാൽ അത് കേരളത്തിൽ വിലപ്പോകുമെന്നും രാജീവ് ചന്ദ്രശേഖർ കരുതണ്ട.
 

കൂടുതൽ ലേഖനങ്ങൾ

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ കഥാകൃത്ത് ടി പത്മനാഭന് നൽകി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന നിലപാട്

സ. ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്