Skip to main content

ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റി രാജ്യത്തെ രക്ഷിക്കുക എന്നതാണ് സിപിഐ എമ്മിന്റെ മുഖ്യ തെരഞ്ഞെടുപ്പ് നയം

ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റി രാജ്യത്തെ രക്ഷിക്കുക എന്നതാണ് സിപിഐ എമ്മിന്റെ മുഖ്യ തെരഞ്ഞെടുപ്പ് നയം. അതിനായി എല്ലാ ജനാധിപത്യ മതേതര കക്ഷികളേയും കൂട്ടിയോജിപ്പിച്ച് മുന്നാട്ടുപോകാനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇന്ത്യ സംഖ്യം അത്തരത്തിലുള്ള ഒരു നീക്കമാണ്. ഒരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങള്‍ക്കും യാഥാര്‍ഥ്യങ്ങള്‍ക്കും അനുസരിച്ചാകും തെരഞ്ഞെടുപ്പ് സംഖ്യങ്ങളും നീക്കു പോക്കും നടത്തുക. കേരളത്തില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ് പ്രധാന മത്സരം. ബംഗാളില്‍ ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും പരാജപ്പെടുത്തുകയെന്നതാണ് ഇടതുമുന്നണി നയം.

തമിള്‍നാട്ടില്‍ ഡിഎംകെയാണ് ഇടതുപാര്‍ടികളും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ബിജെപി വിരുദ്ധ സംഖ്യത്തിന് നേതൃത്വം നല്‍കുന്നത്. മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമാണ് ഇത് നയിക്കുന്നത്. ഇതേപോലെ വ്യത്യസ്തമാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. എന്തായാലും ബിജെപിയെ പരാജപ്പെടുത്തുകയെന്നതാണ് മുഖ്യ അജണ്ഡ.

ഇഡിയേയും മറ്റ് അന്വേഷണ ഏജന്‍സികളേയും ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ പ്രതികൂട്ടിലാക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. അഴിമതി ആരു നടത്തിയാലും അത് രംഗത്തുകൊണ്ടുവരികയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം. അത് നേരായ മാര്‍ഗത്തിലൂടെ ആകണം. അല്ലാതെ പക്ഷപാതപരമായി ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നത്. 23000ത്തിലധികം കേസുകള്‍ ഇഡി ഫയല്‍ ചെയ്തിട്ടും അതില്‍ ചെറിയൊരു ശതമാനം മാത്രമാണ് ഇതുവരെ തെളിയിക്കപ്പെട്ടത്. ബംഗാളില്‍ കോടികള്‍ വെട്ടിച്ച ശാരദ നാരദ കേസുകള്‍ക്ക് ഒരു തുമ്പും ഇതുവരെ ഉണ്ടായില്ല
 

കൂടുതൽ ലേഖനങ്ങൾ

കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം സ. പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. പോരാട്ടങ്ങളുടെ നാൾവഴികളിൽ കരുത്തായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം പാർടി പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ കരുത്തേകും.

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.