Skip to main content

അർഹമായ നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു

അർഹമായ നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ സംസ്ഥാനസർക്കാരിനെ ശ്വാസം മുട്ടിക്കുന്നത്‌ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നതിന്‌ തുല്യമാണ്. കേന്ദ്രത്തിന്റെ വിവേചനത്തിൽ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനമാണ്‌ കേരളം. നികുതി കുടിശ്ശിക പിരിവിൽ ഉൾപ്പെടെ തനതു വരുമാനം ഉയർത്തിയും ശ്രദ്ധയോടെയുള്ള ധനമാനേജ്‌മെന്റ്‌ വഴിയും കേരളം വിവേചനത്തെ ശക്തമായി പ്രതിരോധിക്കുകയാണ്.

കേരളത്തിലെ പൊതുസമൂഹത്തോട്‌ അൽപമെങ്കിലും ഉത്തരവാദിത്വം കാട്ടാൻ പ്രതിപക്ഷ നേതാവ്‌ ഉൾപ്പെടെയുള്ളവർ തയ്യാറാകണം. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച്‌ വസ്‌തുതകൾ തുറന്നു പറയുമ്പോൾ കേരളം വലിയ കടക്കെണിയിലാണെന്ന പച്ചക്കള്ളം ചില മാധ്യമങ്ങളുടെ പിന്തുണയോടെ പ്രചരിപ്പിക്കാനാണ്‌ പ്രതിപക്ഷശ്രമം.

സംസ്ഥാനത്തെ നികുതി പിരിവിനെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ്‌ പ്രചരിപ്പിക്കുന്ന കണക്ക്‌ അടിസ്ഥാനരഹിതമാണ്‌. മുൻ വർഷത്തെ അപേക്ഷിച്ച്‌ കഴിഞ്ഞ വർഷം കേരളത്തിന്റെ ജിഎസ്‌ടി വരുമാനം 23,000 കോടി രൂപ വർധിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങളിലും തനത്‌ വരുമാനസ്രോതസ്സുകൾ വഴിയാണ്‌ പ്രധാന ചെലവുകളെല്ലാം നിർവഹിച്ചത്‌. ഈ വസ്‌തുതകൾ മറച്ചുവച്ചാണ്‌ കുപ്രചാരണം. കേരളത്തിന്‌ അർഹതപ്പെട്ട കേന്ദ്രവിഹിതം നൽകാത്തതിനെക്കുറിച്ച്‌ പ്രതിപക്ഷത്തിന്‌ മിണ്ടാട്ടമില്ല. നികുതി വിഹിതം വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന്‌ 18,000 കോടി രൂപയുടെ വരുമാനനഷ്‌ടമുണ്ടായി. ജിഎസ്‌ടി നഷ്‌ടപരിഹാരം 12,000 കോടി ഇല്ലാതായി. ഇതിനെതിരെ കേരളം നൽകിയ മെമ്മോറാണ്ടത്തിൽ ഒപ്പിടാൻ 18 യുഡിഎഫ്‌ എംപിമാരിൽ ഒരാൾപോലും ഉണ്ടായില്ല.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്

സ. എം എ ബേബി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ നീക്കംചെയ്യണമെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ ആവശ്യം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിസ്ഥാന ദർശനത്തിനുനേരെയുള്ള പ്രത്യക്ഷ ആക്രമണമാണ്.

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

ബിജെപിയുടെ ഏകാധിപത്യ പ്രവണതകളെ ചെറുത്തുതോൽപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണം

കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങളെ പൊരുതിത്തോൽപ്പിക്കുമെന്ന നിശ്ചയദാർഢ്യവുമായി രാജ്യത്തെ അധ്വാനിക്കുന്ന വർഗം. കർഷകരും കർഷക–വ്യവസായത്തൊഴിലാളികളുമടക്കം കോടിക്കണക്കിനുപേർ ഒറ്റക്കെട്ടായി ഒമ്പതിന്‌ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിൽ അണിനിരക്കും.

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം

സ. എം എ ബേബി

ബിഹാറിലെ വോട്ടർപ്പട്ടിക പുനഃപരിശോധന തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപേക്ഷിക്കണം. ബിഹാറിൽ നിന്നുള്ള വാർത്തകൾ വായിക്കാൻ മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ തയ്യാറാകണം. കമീഷൻ ആവശ്യപ്പെടുന്ന രേഖകൾ വലിയൊരു വിഭാഗംപേരുടെ പക്കലില്ല. ഇവരെല്ലാം പട്ടികയിൽനിന്ന്‌ പുറത്താകും.