Skip to main content

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ തകർക്കാൻ ആസൂത്രിതനീക്കം നടത്തുകയാണ് കേന്ദ്ര സർക്കാർ

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ തകർക്കാൻ ആസൂത്രിതനീക്കവുമായി കേന്ദ്ര സർക്കാർ. ന്യായമായി ലഭിക്കേണ്ട തുക നൽകാതെയും നൽകുന്നവയ്ക്ക് അനാവശ്യ നിബന്ധനവച്ചുമാണ്‌ ഈ ശ്രമം. 15-ാം ധനകമീഷൻ ഗ്രാന്റ്‌ ഇനത്തിൽ നൽകേണ്ട 833.50 കോടി രൂപയാണ്‌ ഒരു മുന്നറിയിപ്പുമില്ലാതെ പിടിച്ചുവച്ചത്‌. ഗ്രാമീണ മേഖലയ്‌ക്കുള്ള 630 കോടിയും നഗരവികസനത്തിനുള്ള 203.50 കോടിയുമുൾപ്പടെയുള്ള തുകയാണിത്‌. കേന്ദ്രം നൽകുന്ന തുക ചെലവഴിക്കാൻ പല നൂലാമാലകളും അടിച്ചേൽപ്പിച്ചിട്ടുമുണ്ട്. കേരളത്തിന്റെ വികേന്ദ്രീകരണാസൂത്രണ മാതൃകയുടെ അന്തസ്സത്തയ്‌ക്ക്‌ വിരുദ്ധമായതാണ് പല വ്യവസ്ഥകളും. സംസ്ഥാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന വികസനഗ്രാന്റ് എങ്ങനെ ചെലവഴിക്കണമെന്ന തീട്ടൂരവുമുണ്ട്‌.

മുൻകാലങ്ങളിൽ കേന്ദ്ര ധനകമീഷൻ അനുവദിച്ചിരുന്ന ഗ്രാന്റ് പ്രാദേശിക സർക്കാരുകൾക്ക്‌ സ്വതന്ത്രമായി വിനിയോഗിക്കാമായിരുന്നു. എന്നാൽ, 2020-21 മുതൽ ഇതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 15–ാം ധനകമീഷൻ (2021-26) ഗ്രാന്റിന്റെ 60 ശതമാനവും ടൈഡ് ഗ്രാന്റായാണ് നൽകിയത്. കേന്ദ്രം നിഷ്കർഷിക്കുന്ന പരിമിത പ്രവർത്തനങ്ങൾക്കേ ഈ തുക വിനിയോഗിക്കാനാകൂ എന്നാണ് നിർദേശം. ബാക്കി 40 ശതമാനം തുകയാണ്‌ ബെയ്‌സിക് ഗ്രാന്റ്. മൊത്തം ഗ്രാന്റിന്റെ ഒരു ഭാഗം ഹെൽത്ത് ഗ്രാന്റാക്കിയും മാറ്റി. രാജ്യമാകെ ഒരേ രീതിയിൽ നടപ്പാക്കേണ്ട ആറ് പദ്ധതിക്കാണ് തുക നൽകുന്നത്. സംസ്ഥാനത്തിന്റെ വൈവിധ്യവും ആവശ്യവും മനസ്സിലാക്കാതെയാണിത്. ഇവയിൽ മിക്കതും കേരളം നേരത്തേ യാഥാർഥ്യമാക്കിയതാണ്‌. അതേസമയം സംസ്ഥാന സർക്കാർ ഓരോ വർഷവും 0.5 ശതമാനം വർധനയോടെ 30 ശതമാനംവരെ തുകയാണ്‌ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്നത്‌. ഈ സാമ്പത്തിക വർഷം ഇത്‌ 27.19 ശതമാനമാണ്‌ (8258 കോടി).

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ സ്‌തംഭിപ്പിക്കാനും അതുവഴി വികേന്ദ്രീകൃതാസൂത്രണത്തെ അട്ടിമറിക്കാനുമുള്ള നീക്കമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിൽ സന്നിവേശിപ്പിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിബന്ധന ഫെഡറൽ തത്വങ്ങൾക്ക് യോജിച്ചതല്ല. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുംവിധം അവ അടിച്ചേൽപ്പിക്കുകയാണ്‌. ഇത്‌ കേരള വികസനത്തിന്റെ സുപ്രധാനഭാഗമായ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം നിശ്ചലമാക്കാനുള്ള ലക്ഷ്യത്തോടെയാണ്. 

കൂടുതൽ ലേഖനങ്ങൾ

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി അനുവദിച്ചു

സ. പിണറായി വിജയൻ

ബഫർ സോണുമായി ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടി അനുവദിച്ചു. ജനവാസമേഖല പൂർണ്ണമായും ഒഴിവാക്കുന്നതിനുമുള്ള സാഹചര്യമാണ് നിലവിൽ വന്നിരിക്കുന്നത്.

കേരളത്തിനെതിരെ ആസൂത്രിതമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടാണ് കേന്ദ്ര ധനമന്ത്രി കേരളത്തിൽവന്ന് വെല്ലുവിളികളെല്ലാം നടത്തുന്നത്

സ. ടി എം തോമസ് ഐസക്

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മാധ്യമ പ്രവർത്തകർക്കു മുന്നിലുള്ള പ്രകടനമൊന്നു കാണേണ്ടതു തന്നെയായിരുന്നു. ഏതാണ്ട് എല്ലാ ചാനലുകളും ക്യാമറ ഓഫാക്കി കഴിഞ്ഞിരുന്നു. ഏതാനും മിനിറ്റെടുത്തു എല്ലാവരെയുംകൊണ്ട് വീണ്ടും ഓൺ ചെയ്യിച്ചു.

കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്

സ. ഇ പി ജയരാജൻ

രാജസിംഹാസനത്തിലിരുന്ന്‌ കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും തെറിവിളിച്ചതുകൊണ്ട്‌ കോൺഗ്രസ്‌ രക്ഷപ്പെടില്ല.

ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല

സ. പിണറായി വിജയൻ

മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ അത് തടയാൻ ആർക്കും കഴിയില്ല. ഇന്നത്തെ പൊതുസമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ല.