Skip to main content

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ തകർക്കാൻ ആസൂത്രിതനീക്കം നടത്തുകയാണ് കേന്ദ്ര സർക്കാർ

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ തകർക്കാൻ ആസൂത്രിതനീക്കവുമായി കേന്ദ്ര സർക്കാർ. ന്യായമായി ലഭിക്കേണ്ട തുക നൽകാതെയും നൽകുന്നവയ്ക്ക് അനാവശ്യ നിബന്ധനവച്ചുമാണ്‌ ഈ ശ്രമം. 15-ാം ധനകമീഷൻ ഗ്രാന്റ്‌ ഇനത്തിൽ നൽകേണ്ട 833.50 കോടി രൂപയാണ്‌ ഒരു മുന്നറിയിപ്പുമില്ലാതെ പിടിച്ചുവച്ചത്‌. ഗ്രാമീണ മേഖലയ്‌ക്കുള്ള 630 കോടിയും നഗരവികസനത്തിനുള്ള 203.50 കോടിയുമുൾപ്പടെയുള്ള തുകയാണിത്‌. കേന്ദ്രം നൽകുന്ന തുക ചെലവഴിക്കാൻ പല നൂലാമാലകളും അടിച്ചേൽപ്പിച്ചിട്ടുമുണ്ട്. കേരളത്തിന്റെ വികേന്ദ്രീകരണാസൂത്രണ മാതൃകയുടെ അന്തസ്സത്തയ്‌ക്ക്‌ വിരുദ്ധമായതാണ് പല വ്യവസ്ഥകളും. സംസ്ഥാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന വികസനഗ്രാന്റ് എങ്ങനെ ചെലവഴിക്കണമെന്ന തീട്ടൂരവുമുണ്ട്‌.

മുൻകാലങ്ങളിൽ കേന്ദ്ര ധനകമീഷൻ അനുവദിച്ചിരുന്ന ഗ്രാന്റ് പ്രാദേശിക സർക്കാരുകൾക്ക്‌ സ്വതന്ത്രമായി വിനിയോഗിക്കാമായിരുന്നു. എന്നാൽ, 2020-21 മുതൽ ഇതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 15–ാം ധനകമീഷൻ (2021-26) ഗ്രാന്റിന്റെ 60 ശതമാനവും ടൈഡ് ഗ്രാന്റായാണ് നൽകിയത്. കേന്ദ്രം നിഷ്കർഷിക്കുന്ന പരിമിത പ്രവർത്തനങ്ങൾക്കേ ഈ തുക വിനിയോഗിക്കാനാകൂ എന്നാണ് നിർദേശം. ബാക്കി 40 ശതമാനം തുകയാണ്‌ ബെയ്‌സിക് ഗ്രാന്റ്. മൊത്തം ഗ്രാന്റിന്റെ ഒരു ഭാഗം ഹെൽത്ത് ഗ്രാന്റാക്കിയും മാറ്റി. രാജ്യമാകെ ഒരേ രീതിയിൽ നടപ്പാക്കേണ്ട ആറ് പദ്ധതിക്കാണ് തുക നൽകുന്നത്. സംസ്ഥാനത്തിന്റെ വൈവിധ്യവും ആവശ്യവും മനസ്സിലാക്കാതെയാണിത്. ഇവയിൽ മിക്കതും കേരളം നേരത്തേ യാഥാർഥ്യമാക്കിയതാണ്‌. അതേസമയം സംസ്ഥാന സർക്കാർ ഓരോ വർഷവും 0.5 ശതമാനം വർധനയോടെ 30 ശതമാനംവരെ തുകയാണ്‌ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്നത്‌. ഈ സാമ്പത്തിക വർഷം ഇത്‌ 27.19 ശതമാനമാണ്‌ (8258 കോടി).

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ സ്‌തംഭിപ്പിക്കാനും അതുവഴി വികേന്ദ്രീകൃതാസൂത്രണത്തെ അട്ടിമറിക്കാനുമുള്ള നീക്കമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിൽ സന്നിവേശിപ്പിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിബന്ധന ഫെഡറൽ തത്വങ്ങൾക്ക് യോജിച്ചതല്ല. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുംവിധം അവ അടിച്ചേൽപ്പിക്കുകയാണ്‌. ഇത്‌ കേരള വികസനത്തിന്റെ സുപ്രധാനഭാഗമായ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം നിശ്ചലമാക്കാനുള്ള ലക്ഷ്യത്തോടെയാണ്. 

കൂടുതൽ ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.