Skip to main content

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ തകർക്കാൻ ആസൂത്രിതനീക്കം നടത്തുകയാണ് കേന്ദ്ര സർക്കാർ

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ തകർക്കാൻ ആസൂത്രിതനീക്കവുമായി കേന്ദ്ര സർക്കാർ. ന്യായമായി ലഭിക്കേണ്ട തുക നൽകാതെയും നൽകുന്നവയ്ക്ക് അനാവശ്യ നിബന്ധനവച്ചുമാണ്‌ ഈ ശ്രമം. 15-ാം ധനകമീഷൻ ഗ്രാന്റ്‌ ഇനത്തിൽ നൽകേണ്ട 833.50 കോടി രൂപയാണ്‌ ഒരു മുന്നറിയിപ്പുമില്ലാതെ പിടിച്ചുവച്ചത്‌. ഗ്രാമീണ മേഖലയ്‌ക്കുള്ള 630 കോടിയും നഗരവികസനത്തിനുള്ള 203.50 കോടിയുമുൾപ്പടെയുള്ള തുകയാണിത്‌. കേന്ദ്രം നൽകുന്ന തുക ചെലവഴിക്കാൻ പല നൂലാമാലകളും അടിച്ചേൽപ്പിച്ചിട്ടുമുണ്ട്. കേരളത്തിന്റെ വികേന്ദ്രീകരണാസൂത്രണ മാതൃകയുടെ അന്തസ്സത്തയ്‌ക്ക്‌ വിരുദ്ധമായതാണ് പല വ്യവസ്ഥകളും. സംസ്ഥാനം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന വികസനഗ്രാന്റ് എങ്ങനെ ചെലവഴിക്കണമെന്ന തീട്ടൂരവുമുണ്ട്‌.

മുൻകാലങ്ങളിൽ കേന്ദ്ര ധനകമീഷൻ അനുവദിച്ചിരുന്ന ഗ്രാന്റ് പ്രാദേശിക സർക്കാരുകൾക്ക്‌ സ്വതന്ത്രമായി വിനിയോഗിക്കാമായിരുന്നു. എന്നാൽ, 2020-21 മുതൽ ഇതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 15–ാം ധനകമീഷൻ (2021-26) ഗ്രാന്റിന്റെ 60 ശതമാനവും ടൈഡ് ഗ്രാന്റായാണ് നൽകിയത്. കേന്ദ്രം നിഷ്കർഷിക്കുന്ന പരിമിത പ്രവർത്തനങ്ങൾക്കേ ഈ തുക വിനിയോഗിക്കാനാകൂ എന്നാണ് നിർദേശം. ബാക്കി 40 ശതമാനം തുകയാണ്‌ ബെയ്‌സിക് ഗ്രാന്റ്. മൊത്തം ഗ്രാന്റിന്റെ ഒരു ഭാഗം ഹെൽത്ത് ഗ്രാന്റാക്കിയും മാറ്റി. രാജ്യമാകെ ഒരേ രീതിയിൽ നടപ്പാക്കേണ്ട ആറ് പദ്ധതിക്കാണ് തുക നൽകുന്നത്. സംസ്ഥാനത്തിന്റെ വൈവിധ്യവും ആവശ്യവും മനസ്സിലാക്കാതെയാണിത്. ഇവയിൽ മിക്കതും കേരളം നേരത്തേ യാഥാർഥ്യമാക്കിയതാണ്‌. അതേസമയം സംസ്ഥാന സർക്കാർ ഓരോ വർഷവും 0.5 ശതമാനം വർധനയോടെ 30 ശതമാനംവരെ തുകയാണ്‌ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്നത്‌. ഈ സാമ്പത്തിക വർഷം ഇത്‌ 27.19 ശതമാനമാണ്‌ (8258 കോടി).

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളെ സ്‌തംഭിപ്പിക്കാനും അതുവഴി വികേന്ദ്രീകൃതാസൂത്രണത്തെ അട്ടിമറിക്കാനുമുള്ള നീക്കമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിൽ സന്നിവേശിപ്പിക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന നിബന്ധന ഫെഡറൽ തത്വങ്ങൾക്ക് യോജിച്ചതല്ല. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുംവിധം അവ അടിച്ചേൽപ്പിക്കുകയാണ്‌. ഇത്‌ കേരള വികസനത്തിന്റെ സുപ്രധാനഭാഗമായ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം നിശ്ചലമാക്കാനുള്ള ലക്ഷ്യത്തോടെയാണ്. 

കൂടുതൽ ലേഖനങ്ങൾ

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.

മത്സ്യത്തൊഴിലാളി മേഖല നേരിടുന്നത് അതീവ ഗുരുതരമായ പ്രശ്നങ്ങൾ

സ. പിണറായി വിജയൻ

സജി ചെറിയാൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച മത്സ്യത്തൊഴിലാളി പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിലവിൽ ഫിഷറീസ് ബജറ്റിൽ 73 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.