Skip to main content

സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നയങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺഗ്രസിന്റേത്

സംസ്ഥാനത്തെ വിവിധ മാർ​ഗങ്ങളിലൂടെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രമെന്നും അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് യുഡിഎഫിന്റേതും കോൺഗ്രസിന്റേതും. വിവിധ വികസന പരിപാടികളിലൂടെ ആധുനിക കേരളത്തിന് അടിത്തറയിടുകയാണ് സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് ​ഗവണമെന്റിന്റെ കാലം മുതൽ. ഈ സർക്കാരും അതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ ഇതിനൊക്കെ തടയിടുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാന ഗവൺമെന്റിനെ ഞെരുക്കാനുള്ള പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. എല്ലാ രംഗത്തും കേരളത്തെ അവ​ഗണിക്കാൻ ശ്രമിക്കുകയാണ് കേന്ദ്രം. അനാവശ്യ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ച് സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് കടം എടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. കേരളത്തെ പിറകോട്ടടിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശം മാത്രമാണ് ഇതിനു പിന്നിൽ.

കേന്ദ്രത്തിന്റെ കേരളത്തോടുള്ള നിലപാടിൽ കേരളം ഒറ്റക്കെട്ടായാണ് നിൽക്കേണ്ടത്. എന്നാൽ കോൺ​ഗ്രസിനും യുഡിഎഫിനും അതിന് കഴിയുന്നില്ല. കേന്ദ്രഗവൺമെന്റ് കരുതുന്നതു പോലെ തന്നെ ഇവിടെയൊരു വികസനവും നടക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് കോൺഗ്രസെന്നും കേന്ദ്രം തെറ്റായ നടപടികൾ സ്വീകരിക്കുമ്പോൾ അതിനെ വിമർശിക്കാൻ പോലും വലതുപക്ഷം തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർലമെന്റ് അം​ഗങ്ങളെല്ലാം കൂടി കേന്ദ്ര ധനമന്ത്രിയെ കാണാൻ തീരുമാനിച്ചപ്പോഴും യുഡിഎഫ് എംപിമാർ വരികയോ നിവേദനത്തിൽ ഒപ്പിടുകയോ ചെയ്തില്ല. ഇത് സംസ്ഥാനത്തോടുള്ള ക്രൂരതയാണ്. നവകേരള സദസിനെകുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കാൻ മാത്രമാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. നവകേരള സദസ് വിജയിപ്പിക്കണമെന്ന് ഇടതുപക്ഷ മുന്നണി ആവശ്യപ്പെട്ടതാണ് അദ്ദേഹത്തിന്റെ പ്രശ്നം. സർക്കാരിന്റെ പരിപാടി എന്നു പറഞ്ഞാൽ അത് നാടിന്റെ പരിപാടിയാണ് അത് ഒരു കക്ഷിയുടെ പരിപാടിയായി മാത്രം കാണേണ്ട കാര്യമില്ല.

രാജ്യത്തെ വ്യത്യസ്തതയാർന്ന സംസ്ഥാനമാണ് കേരളമെന്നും ആ വ്യത്യസ്തതയുടെ ഫലമായി കേരളാ മോഡൽ എന്ന പ്രയോഗം തന്നെ ഉയർന്നുവന്നു. സംസ്ഥാനങ്ങളുടെ വികസനപ്രവർത്തനങ്ങൾക്ക് മോഡലാക്കാൻ സാധിക്കുന്ന നിലയ്ക്കാണ് കേരളത്തിന് പുറത്തുള്ളവരടക്കം കേരളാ മോഡലിനെ കാണുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത വിടവാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. കെഎസ്‌വൈഎഫിന്റെയും കെഎസ്‌എഫിന്റെയും സംസ്ഥാന നേതാവായിരുന്ന ടി പി ദാസൻ സഹകാരി, കായിക സംഘാടകൻ എന്നീ നിലകളിലെല്ലാം കോഴിക്കോടിന്റെ മുഖമായിരുന്നു.

സഖാവ് ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു

സ. പിണറായി വിജയൻ

സഖാവ് ടി പി ദാസന്റെ വിയോഗം വേദനയുളവാക്കുന്നതാണ്. കെ എസ് വൈ എഫ് കാലം മുതലുള്ള ബന്ധമാണ് ദാസനുമായിട്ടുള്ളത്. വിദ്യാർത്ഥി - യുവജന സംഘടനകളെ കെട്ടിപ്പടുക്കുന്നതിൽ സഖാവിന്റെ പങ്ക് അതുല്യമായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത പ്രക്ഷോഭകാരി എന്നതിനൊപ്പം മികച്ച സംഘാടകനും സഹകാരിയുമായിരുന്നു അദ്ദേഹം.

ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിധേയത്വം കൊണ്ട് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ച് പറയേണ്ടതു പറയാതിരിക്കുകയും ചോദിച്ചു വാങ്ങേണ്ടവ സംബന്ധിച്ചു മൗനം പാലിക്കുകയും ചെയ്യുന്നു, ഈ നിലപാട് വര്‍ഗീയരാഷ്ട്രീയത്തിനു മുമ്പിലെ ദാസ്യത്തിന്‍റേതാണ്

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവിക്കും സമഗ്ര വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളൊന്നും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ ഇന്ന് നിയമസഭയില്‍ നടത്തിയത്.

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി

സ. പിണറായി വിജയൻ

ഗവർണറുടെ നയപ്രഖ്യാപനം ഒരു നയരാഹിത്യത്തിന്റെ പ്രഖ്യാപനമായി മാറി. പറയേണ്ട കാര്യങ്ങൾ പലതും നയപ്രഖ്യാപനത്തിൽ പറയാതിരുന്നിട്ടുണ്ട്. കേരളത്തിന് അർഹമായ കുറേ കാര്യങ്ങൾ കേന്ദ്രസര്‍ക്കാരില്‍നിന്ന് ചോദിച്ചുവാങ്ങേണ്ടതായുണ്ട്. അതേക്കുറിച്ചെല്ലാം നയപ്രഖ്യാപനത്തിൽ മൗനംപാലിച്ചു.