Skip to main content

കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു

കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണ്. രാജ്യത്തെതന്നെ തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രധനമന്ത്രി. ജിഎസ്ടിയുടെ 100 ശതമാനവും ഐജിഎസ്ടിയുടെ 50 ശതമാനവും സംസ്ഥാനത്തിന് ലഭിക്കുന്നുവെന്നാണ് കേന്ദ്രധനമന്ത്രി രാജ്യസഭയിൽ പറഞ്ഞത്. തെറ്റിദ്ധാരണ പടർത്താൻ ബോധപൂർവം നടത്തിയ രാഷ്ട്രീയ പ്രസ്താവനയാണിത്‌.

ജിഎസ്ടിയുടെ ഭാഗമായുള്ള വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങളുടെതന്നെ നികുതിവരുമാനമാണ്. ജിഎസ്ടി നടപ്പാക്കിയപ്പോൾ സംസ്ഥാനങ്ങൾക്ക് നഷ്ടമായത് നികുതി അവകാശത്തിന്റെ 44 ശതമാനമാണ്. നഷ്ടം പരിഹരിക്കാൻ ജിഎസ്ടി നഷ്ടപരിഹാരം നിർദേശിച്ചു. ഇതാകട്ടെ അഞ്ച് വർഷം കഴിഞ്ഞപ്പോൾ അവസാനിപ്പിച്ചു. ജിഎസ്ടി നഷ്ടപരിഹാരം നൽകുന്ന തുക കേന്ദ്രസർക്കാർ ഫണ്ടിൽനിന്നല്ല, പ്രത്യേക സെസ് ഏർപ്പെടുത്തിയാണ് സമാഹരിക്കുന്നത്.

നഷ്ടപരിഹാരത്തിനുള്ള സെസ് കേന്ദ്രം ഇപ്പോഴും പിരിക്കുന്നു. റവന്യു ന്യൂട്രൽ നിരക്ക് ജിഎസ്ടിക്ക് മുമ്പും അത് നടപ്പാക്കിയപ്പോഴും 16 ശതമാനമായിരുന്നു. ഇപ്പോഴത് 11 ശതമാനമായി. 35-.45 ശതമാനം നികുതി നിരക്കുണ്ടായ ഇരുനൂറിലേറെ ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി വന്നപ്പോൾ 28 ശതമാനമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ നിരക്ക് വീണ്ടും കുറച്ചു. ഇപ്പോഴത് 18 ശതമാനമാക്കി. നികുതി കുറച്ചതിലൂടെ ഈ ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞില്ല. ഗുണം ജനങ്ങൾക്ക് ലഭിച്ചില്ലെന്നുമാത്രമല്ല, സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ വൻനഷ്ടവുമുണ്ടായി.

ജിഎസ്ടി വിഹിതം നിശ്ചയിക്കുന്നതിൽ ദുരൂഹതയുണ്ട്. കേന്ദ്ര–സംസ്ഥാന സാമ്പത്തിക ഇടപാടിൽ സുതാര്യതയില്ല. സുതാര്യതയുണ്ടാകണമെങ്കിൽ ജിഎസ്ടിയിലൂടെ സമാഹരിക്കുന്ന തുക എത്രയെന്ന് കേന്ദ്രം വ്യക്തമാക്കണം. കേന്ദ്രത്തിന്‌ വലിയ ചെലവാണെന്നാണ് പറയുന്നത്. 15-ാംധനകാര്യ കമീഷൻ റിപ്പോർട്ട്‌ പ്രകാരം ആകെ ചെലവിന്റെ 62.4 ശതമാനം വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രത്തിനാണ്. ഈ വസ്തുത കേന്ദ്രധനമന്ത്രി മറച്ചുവയ്‌ക്കുന്നു.

കേരളത്തിന്റെ കടമെടുപ്പ് പരിധിയും വെട്ടിക്കുറയ്‌ക്കാനാണ് നീക്കം. 10-ാംധനകാര്യ കമീഷന്റെ കാലയളവിൽ സംസ്ഥാനവിഹിതം 3.875 ശതമാനമായിരുന്നു. 15-ാംധനകാര്യ കമീഷന്റെ കാലയളവിൽ 1.92 ശതമാനമായി. പകുതിയിലധികം വെട്ടിക്കുറച്ചിട്ടാണ്‌ അധികം ലഭിക്കുന്നുവെന്ന കേന്ദ്രധനമന്ത്രിയുടെ വാദം.
 

കൂടുതൽ ലേഖനങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.