Skip to main content

ഗവർണർ പദവിയുടെ മാന്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നില്ല

ഗവർണർ പദവിയുടെ മാന്യത പാലിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാവുന്നില്ല. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം താൻ വകവയ്ക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്എസുകാരെ കുത്തിനിറയ്ക്കാൻ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ശ്രമങ്ങളെ കേരളത്തിലെ ജനങ്ങൾ എതിർക്കും, ഒരു സംശയവും വേണ്ട. കേരളം നടത്തുന്ന സർവകലാശാലകളുടെ നിയന്ത്രണം ആർഎസ്എസുകാരെ ഏല്പിക്കാൻ കേരളത്തിലെ ജനങ്ങൾ വോട്ടു ചെയ്തിട്ടില്ല. കേരളത്തിലെ നിയമസഭയിൽ ഒരു ആർഎസ്എസുകാരനും നാമമാത്രമായ പ്രവേശനം പോലും ഇല്ല എന്ന് അദ്ദേഹം ഓർക്കണം. അങ്ങനെ ജനങ്ങൾ തീരുമാനിക്കാതെ, ഗവർണറെ സർവകലാശാലകളുടെ ചാൻസലറായി നിയോഗിച്ചിരിക്കുന്നു എന്ന ഉന്നതജനാധിപത്യപാരമ്പര്യത്തെ ദുരുപയോഗം ചെയ്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ആർഎസ്എസുകാരെ ഏല്പിക്കാം എന്ന് ആരിഫ് മുഹമ്മദ് ഖാൻ കരുതുന്നു എങ്കിൽ അദ്ദേഹം വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ് എന്ന് പറയേണ്ടി വരും.
കേരളഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരു തെരുവ് ഗുണ്ടയുടെ ഭാവഹാവാദികളോടെ പുറത്തിറങ്ങി നിന്ന് നടത്തുന്ന ആക്രോശങ്ങൾ കേരളത്തിന് അപമാനകരമാണ്. കേരളത്തിലെ ജനാധിപത്യരാഷ്ട്രിയം ആരിഫ് മുഹമ്മദ് ഖാൻറെ നിലവാരത്തിന് വളരെ മുകളിൽ ആണ് എന്നത് ഓർക്കണം. ആർഎസ്എസിന് ആത്മാവ് വിറ്റ മുസ്ലിം എന്നതാണ് ആരിഫ് മുഹമ്മദ് ഖാൻറെ യോഗ്യത എന്ന് ഞാൻ അദ്ദേഹത്തെ ഒരിക്കൽ കൂടെ ഓർമിപ്പിക്കുന്നു. ജർമനിയിൽ ഹിറ്റ്‌ലറെ അനുകൂലിച്ച് സ്ഥാനമാനങ്ങൾ നേടിയ ജൂതർ ഉണ്ടായിരുന്നു. 60 ലക്ഷം ജൂതരെ ഹിറ്റ്ലർ കൂട്ടക്കൊല ചെയ്യുമ്പോഴും ഇന്ന് ആരിഫ് ഖാൻ ആർഎസ്എസിനു വേണ്ടി തെരുവിൽ അട്ടഹസിക്കുന്നതിന് സമാനമായി അവർ പെരുമാറി. പക്ഷേ, ഒടുവിൽ നാസി ഭീകരർ അവരെത്തേടിയും വന്നു. അതുപോലെ ആരിഫ് മുഹമ്മദ് ഖാനെത്തേടി ആർഎസ്എസുകാർ വരുമ്പോഴും കമ്യൂണിസ്റ്റുകാർ ആർഎസ്എസിനെതിരെ രംഗത്തുണ്ടാവും.
 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.