Skip to main content

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം

സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന ജസ്റ്റിസ് റോഹിന്തൻ നരിമാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെപ്പറ്റി കഴിഞ്ഞദിവസം മുംബൈയിൽ പറഞ്ഞതിങ്ങനെയാണ്, “ഗവർണർ സ്ഥാനത്തേക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നവരെ വേണം അല്ലാതെ ഇന്നത്തെ കേരള ഗവർണറെപ്പോലെയുള്ളവരാകരുത് എന്ന് സുപ്രീം കോടതി വിധിക്കുന്ന ഒരു ദിവത്തിനായി ഞാൻ കാത്തിരിക്കുന്നു.” ഇന്ത്യൻ ഭരണഘടനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ മുപ്പത്തിമൂന്നു മാസം വരെ അകാരണമായി പിടിച്ചുവച്ചിട്ട് സുപ്രീം കോടതി വിധി വരുമ്പോഴേക്കും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുന്ന, ജനാധിപത്യത്തെ കോക്രി കാട്ടുന്ന അപഹാസ്യമായ പരിപാടിയെക്കുറിച്ചാണ് റോഹിന്തൻ നരിമാൻ ഇതു പറഞ്ഞത്. ഇക്കൊല്ലം ഇന്ത്യ കണ്ട അഞ്ചു ഗുരുതരപ്രശ്നങ്ങളിൽ മൂന്നാമത്തേതായാണ് ആരിഫ് ഖാനെ ജസ്റ്റിസ് റോഹിന്തൻ നരിമാൻ കണ്ടത്. ( അതീവശ്രദ്ധേയമായ നിരീക്ഷണങ്ങളാൽ ചിന്തോദ്ദീപകമായ അദ്ദേഹത്തിന്റെ പ്രഭാഷണം പൂർണ്ണരുപത്തിൽ വായിക്കുവാൻ , നമ്മുടെ രാഷ്ട്രത്തിന്റെ ജനാധിപത്യ ഭാവിയിൽ താല്പര്യമുള്ളവർ സമയം കണ്ടെത്തേണ്ടതാണെന്നും സൂചിപ്പിക്കുന്നു. )
ഈ പ്രഭാഷണം കഴിഞ്ഞ് താമസസ്ഥലത്തുപോയ ജസ്റ്റിസ്നരിമാൻ ടെലിവിഷനിൽ കണ്ടിരിക്കുക തെരുവിലിറങ്ങി, തെരുവുഗുണ്ടകളുടെ ഭാവഹാവാദികളോടെ വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന ആരിഫിനെയാണ്.

രാഷ്ട്രപതി, ഗവർണർ, ജഡ്ജി എന്നീ പദവികൾ സംബന്ധിച്ച തീരുമാനങ്ങൾ ഇന്ത്യൻ ഭരണഘടനാനിർമാണസഭ എടുക്കുമ്പോൾ പരിണിതപ്രജ്ഞരും സ്ഥിരബുദ്ധിയുള്ളവരുമായിരിക്കും ഈ പദവികളിൽ വരിക എന്നായിരിക്കണം സങ്കല്പിച്ചത്. സർവകലാശാലയുടെ ചാൻസലറായിരിക്കെ അവിടെ ചെന്നിറങ്ങി, തെരുവിലൂടെ നടന്ന് വിദ്യാർത്ഥികളെ വെല്ലുലവിളിക്കുന്ന, വിദ്യാർത്ഥികളെ ക്രിമിനലുകൾ എന്നു വിളിക്കുന്ന, ആർഎസ്എസിന് ആത്മാവ് വിറ്റതുകൊണ്ടുമാത്രം ഗവർണർ പദവിയിലിരിക്കാൻ പറ്റിയ ആരിഫ് ഖാനെ പോലെയുള്ളആളുകൾ ഈ സ്ഥാനത്തുവരും എന്നു ആരും കരുതിയിട്ടുണ്ടാവില്ല.

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവിയുടെ മാന്യതയ്ക്കനുസരിച്ചു പെരുമാറണം. സർവകലാശാലയുടെ ചാൻസലറാണ് താങ്കൾ. വിദ്യാർത്ഥികളോട് ഒരു ഗുണ്ടയെപ്പോലെ പെരുമാറരുത്, ഒരു രക്ഷകർത്താവിനെയും മുതിർന്ന ഗുരുനാഥനെപ്പോലെയും പെരുമാറണം.
 

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.