Skip to main content

ഗവർണർ പ്രകോപനമുണ്ടാക്കുന്നു, ലക്ഷ്യം കേരളത്തിന്റെ സമാധാനം തകർക്കൽ

ഗവർണർ നടത്തുന്നത്‌ കേരളത്തിന്റെ സമാധാനം തകർക്കാനുള്ള നീക്കമാണ്. പ്രകോപനപരമായ കാര്യങ്ങളാണ്‌ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ചെയ്യുന്നത്‌. എന്തൊക്കെയോ വിളിച്ചുപറയുന്നു. ഗവർണറാണെന്ന കാര്യംതന്നെ പലപ്പോഴും മറക്കുകയാണ്. ഗവർണറുടെ നടപടികൾ രാജ്യംതന്നെ ശ്രദ്ധിക്കുന്ന അവസ്ഥയിലെത്തി. സെനറ്റിലേക്ക്‌ ആളെ നാമനിർദേശം ചെയ്യുമ്പോൾ സർവകലാശാലയിൽനിന്ന്‌ പാനൽ വാങ്ങി അതിൽനിന്ന്‌ നിയമിക്കുക എന്നതാണ്‌ ചാൻസലർമാർ സ്വീകരിക്കേണ്ട നിലപാട്‌. സർവകലാശാല നൽകാത്ത പേരുകൾ എവിടെനിന്നാണ്‌ ചാൻസലർക്ക്‌ കിട്ടുന്നത്‌. പാനലിൽ വിവേചനാധികാരം ഉപയോഗിക്കുന്നത്‌ മനസ്സിലാക്കാം. എന്നാൽ, പാനലിലില്ലാത്ത പേരുകൾ ഏത്‌ കേന്ദ്രമാണ്‌ നൽകിയത്‌. ആർഎസ്‌എസിൽനിന്ന്‌ കിട്ടിയ നിർദേശത്തിന്റെ ഭാഗമായാണ്‌ ഈ നടപടിയെന്ന്‌ മാധ്യമങ്ങൾതന്നെ മുമ്പ്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ഗവർണർ ജനപ്രതിനിധിയും മന്ത്രിയുമായിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെ ഒരാൾ എങ്ങനെയാണ് പ്രതിഷേധിക്കുന്നവരെ ക്രിമിനൽസ് എന്ന് വിളിക്കുക. വിവേകമില്ലാത്ത നടപടിയാണിത്‌. ഇന്നേവരെ ഏതെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി അയാൾക്കെതിരെ കരിങ്കൊടി കാണിക്കുന്നവരെ അങ്ങോട്ട് പാഞ്ഞടുത്ത് നേരിടാൻ പോയിട്ടുണ്ടോ? എന്താണ് അതിന്റെ അർഥം. അദ്ദേഹത്തിന്റെ പ്രകടനംകണ്ട ഏതൊരാളും എന്താണ് പറ്റിയതെന്ന് ആലോചിക്കും. ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉപയോഗിക്കാനാകുന്ന വാക്കുകളാണോ അദ്ദേഹം പറഞ്ഞത്. ഓരോ കാര്യത്തിലും പരമാവധി പ്രകോപനം സൃഷ്ടിക്കാനാണ് ​ഗവർണർ ശ്രമിച്ചത്.

ഞങ്ങൾക്കുനേരെയും പലരും കരിങ്കൊടി വീശിയിരുന്നു. മറ്റുള്ളവർക്ക്‌ നേരെ കൈവീശിയതുപോലെ കരിങ്കൊടിയുമായി വന്നവർക്ക്‌ നേരെയും ഞാൻ കൈവീശി. അവരെ ചീത്ത പറയാൻ പോയില്ല. പ്രതിഷേധം അക്രമമാവരുതെന്ന്‌ മാത്രമാണ്‌ പറഞ്ഞത്‌. അത്തരം സാഹചര്യമുണ്ടായാൽ പൊലീസ്‌ ഇടപെടും, പിന്നീട്‌ വിലപിച്ചിട്ട്‌ കാര്യമില്ലെന്നാണ്‌ പറഞ്ഞത്‌.
 

കൂടുതൽ ലേഖനങ്ങൾ

ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുത്

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 108 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് കെ എം ജോസഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അടിയന്തിരാവസ്ഥ കാലത്ത് കൊടിയ പീഢനങ്ങൾക്കിടയിലുൾപ്പെടെ സിപിഐ എമ്മിനെ മലയോര മേഖലയിൽ നയിച്ച മികച്ച കമ്യൂണിസ്റ്റിനെയാണ് കെ എം ജോസഫിൻ്റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നത്.

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.